/indian-express-malayalam/media/media_files/uploads/2020/03/KK-Shailaja.jpg)
Covid-19: തിരുവനന്തപുരം: കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 200 കടന്നു. ഇതുവരെ 202 ആളുകൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിൽ എട്ട് പേർക്കും കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും തിരുവനന്തപുരം, തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 18 വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പർക്കത്തിലൂടെ രണ്ട് പേർക്ക് വൈറസ് പകർന്നു, ഇതിൽ ഒരാൾ എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവർത്തകനാണ്.
അതേസമയം പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ പട്ടിണി കിടക്കുന്ന സാഹചര്യമില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണ സൗകര്യവും ജില്ലാ ഭരണകൂടം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. നാട്ടിലേക്ക് പോകണമെന്ന ഇവരുടെ ആവശ്യം ഇപ്പോള്‍ പ്രായോഗികമല്ല. സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ എല്ലാവിധ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
Read More: Coronavirus Latest LIVE Updates
Live Blog
Coronavirus Covid-19 Live Updates: കോവിഡ് 19 മായി ബന്ധപ്പെട്ട വാർത്തകൾ
ഇടുക്കിയിൽ കോവിഡ് ബാധിച്ച പൊതുപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി. ഇന്ന് 20 പേർക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായവരടക്കം സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 203 ആയി. ഇടുക്കിയിലെ കാവിഡ് ബാധിതൻ നിരവധി സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. ഇതിനിടയിൽ നിരവധി പേരുമായി സമ്പർക്കം പുലർത്തുകയും ചെയ്തിട്ടുണ്ട്.
കർണാടകം അതിർത്തി തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ തിരികെ വിളിച്ച് വിഷയത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്തു.
പൊതുജനങ്ങൾക്ക് https://pass.bsafe.kerala.gov.inഎന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ പൊതുജനങ്ങൾക്ക് അത്യവശ്യ സാഹചര്യങ്ങളിൽ മത്രമേ പുറത്തിറങ്ങാൻ അനുമതിയുണ്ടായിരുന്നുള്ളു. ഇതിന് പ്രത്യേക പ്രത്യേക സത്യവാങ്മൂലവും വെഹിക്കിൾ പാസും ഏർപ്പെടുത്തിയിരുന്നു. ഈ സൗകര്യങ്ങൾ ഇനി ഓൺലൈനിലും ലഭ്യമാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
കോട്ടയം പായിപ്പാട്ട് അതിഥി തൊഴിലാളികൾ ഒരുമിച്ച് തെരുവിലിറങ്ങിയത് അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണെന്ന് തൊഴിലും
നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഏതോ ഗൂഢാലോചനയുടെ ഭാഗമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട് ക്യാമ്പുകളിൽ നിന്ന്
കൂട്ടത്തോടെ തെരുവിലിറങ്ങിയത് ശരിയായ നടപടിയല്ല. ഇത്തരം ശ്രമങ്ങൾക്ക് വശംവദരാകുന്നത് അതിഥി തൊഴിലാളികളുടെ ഭാവിയെയാണ് ബാധിക്കുകയെന്ന് ഓർക്കണം.
201 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ എട്ട് പേർക്കും കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും തിരുവനന്തപുരം, തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 18 വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പർക്കത്തിലൂടെ രണ്ട് പേർക്ക് വൈറസ് പകർന്നു, ഇതിൽ ഒരാൾ എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവർത്തകനാണ്.
രാജ്യത്തെ കോവിഡ് പ്രതിരോധത്തിനായി ടാറ്റ സണ്‍സ് 1000 കോടി രൂപ നല്‍കുമെന്ന് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു. മഹാവ്യാധിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ നേരത്തെ 500 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് ടാറ്റ സൺസ് 1000 കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ നല്‍കുന്ന ഫണ്ടിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 50 ലക്ഷം രൂപ നല്‍കും. ബിസിസിഎ നല്‍കുന്ന 51 കോടി രൂപയിലേക്കാണ് കെസിഎയുടെ സംഭാവനയായി 50 ലക്ഷം രൂപ നല്‍കുക. ബിസിസിഐ ജോയിന്റ് സെക്രട്ടറിയും കെസിഎ മുന്‍ പ്രസിഡണ്ടുമായ ജയേഷ് ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കായിക സംഘടനകള്‍ക്ക് ഉത്തരവാദിത്ത്വമുണ്ടെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും തലശ്ശേരി-കൂർഗ് സംസ്ഥാന പാതയിൽ അതിർത്തി തുറക്കാത്ത കർണാടക സർക്കാരിന്റെ നടപടി ശ്രദ്ധയിൽപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഇത് രണ്ടാം തവണയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കത്തയക്കുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ തുടരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കർശന നിർദേശങ്ങളുമായി കേന്ദ്രം. സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടക്കണമെന്നും അതിഥി തൊഴിലാളികള്‍ എവിടെയാണോ അവിടെ തുടരാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
നിരോധനാജ്ഞ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും കന്യാസ്ത്രീകളുമടക്കം പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറ്റപ്പാലം മിഷണറീസ് ഓഫ് ഫെയിത്ത് മൈനര്‍ സെമിനാരിയിലാണ് നിരോധനാജ്ഞ ലംഘിച്ച് പ്രാര്‍ഥന നടത്തിയത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടമായി രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തില്‍ പ്രാര്‍ഥന നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
കോട്ടയം പായിപ്പാട് കവലയില്‍ അതിഥി തൊഴിലാളികളുടെ റോഡിലെ പ്രതിഷേധ സമരം വേദനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്ഷണമാണ് വിഷയമെങ്കില്‍ എത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തിക്കുറിച്ച് ചീഫ് സെക്രട്ടറിയോട് സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ആവശ്യമായി നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥലം എംപി കൊടിക്കുന്നല്‍ സുരേഷും അറിയിച്ചു.
കോട്ടയം ജില്ലയിലെ പായിപ്പാട്ട് ലോക്ക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികൾ. ഭക്ഷണമല്ല തങ്ങളുടെ പ്രശ്നമെന്നും നാട്ടിലേക്ക് പോകാൻ വാഹനമാണ് വേണ്ടതെന്നുമാണ് ഇവർ പറയുന്നത്. സംസ്ഥാനത്ത് അതീവ ജാഗ്രത പാലിച്ച് ലോക്ക് ഡൗൺ നിലനിൽക്കുൾ ആയ്യായിരത്തോളം ആളുകൾ നടുറോട്ടിൽ ഒത്തുകൂടി പ്രതിഷേധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യമാണ്. Read More
ചങ്ങനാശേരി പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചപ്പോൾ #Covid19#Keralapic.twitter.com/mIufZRXWtS
— IE Malayalam (@IeMalayalam) March 29, 2020
രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായും കിട്ടുന്ന വാഹനങ്ങളില്‍ കയറിയും യാത്ര ചെയ്യുന്നത്. കൊറോണവൈറസ് വ്യാപന ഭീതിയെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. Read More
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. Read More
കൊല്ലം പ്രാക്കുളത്ത് കൊറോണ വൈറസ ബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ എണ്ണം 101 ആയി. ഇതില്‍ 36 പേരുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. നേരത്തേ 41 പേര്‍ ഹൈറിസ്‌ക് പട്ടികയില്‍ ഉണ്ടായിരുന്നു. 46 പേരെ ലോ റിസ്‌ക് പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിർത്തി തുറക്കാൻ വിസമ്മതിച്ചതിനാൽ മംഗലാപുരത്തെ ആശുപത്രിയിൽ പോകാൻ സാധിക്കാതിരുന്നയാൾ മരിച്ചു. കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയും കാസർകോടിന്റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലെ താമസക്കാരനുമായ പാത്തുഞ്ഞിയാണ് മരിച്ചത്. 75 വയസായിരുന്നു. ഇന്നലെ അസുഖം ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു ഇദ്ദേഹം. ആംബുലൻസിൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തലപ്പാടി അതിർത്തിയിൽ കർണ്ണാടക പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങേണ്ടി വന്നു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ആഗോള വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിടിഞ്ഞു, ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞു. എങ്കിലും ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ഇടിവ് രേഖപ്പെടുത്തി. കോവിഡ്-19 രോഗത്തെ തുടര്‍ന്ന് ഓഹരി വിപണികളില്‍ തകര്‍ച്ചയുണ്ടായി നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിച്ച് സുരക്ഷിത നിക്ഷേപയിടങ്ങള്‍ തേടിപ്പോയതാണ് ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിലും കുറവുണ്ടാക്കിയത്. Read More
മദ്യം കിട്ടാത്തതിനെ തുടർന്ന് കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ചാടി ആന്മഹത്യ ശ്രമം. ചങ്ങനാശ്ശേരി പി എം ജെ കോംപ്ലക്സിലെ മൂന്നാം നിലയിൽ നിന്നുമാണ് പൂവ്വം സ്വദേശി ശശി താഴേക്ക് ചാടിയത്. സുരക്ഷ ജീവനക്കാർ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരം.
പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി സംഭാവന നൽകുമെന്ന് പ്രതിജ്ഞ ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാർ. കൊറോണ വൈറസ് അഥവാ കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി സിറ്റിസൺ അഷ്വറൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പിഎം-കെയർ) പ്രഖ്യാപിച്ചിരുന്നു. കൊറോണ പ്രതിസന്ധിയേയും ഭാവിയിൽ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളേയും നേരിടാൻ വേണ്ടിയാണ് ഈ ഫണ്ട്. Read More
ഇറ്റലിയിൽ നിന്നെത്തി പത്തനംതിട്ടയിൽ ആദ്യം രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടേയും ഫലം നെഗറ്റീവ്. ഇവരുമായി ബന്ധപ്പെട്ട നാല് പേർ ഇപ്പോഴും പോസിറ്റീവായി തുടരുന്നു. ഫലം നെഗറ്റീവായ രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത് ഇന്ന് മെഡിക്കൽ ബോർഡ് കൂടി തീരുമാനിക്കും. സംസ്ഥാനത്ത് രണ്ടാം ഘട്ടത്തില്‍ ആദ്യം കൊറോണബാധ സ്ഥിരീകരിച്ചത് റാന്നിയിലെ കുടുംബത്തിനായിരുന്നു. ഇവരുടെ കോട്ടയം ചെങ്ങളത്തുള്ള ബന്ധുക്കള്‍ക്കും രോഗവിമുക്തരായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാര്‍ജായിരുന്നു.
അമേരിക്കയിൽ നിന്നെത്തിയ മകൻ കോവിഡ് നിരീക്ഷണത്തിലിരിക്കെ, മകളുടെ വിവാഹം ആഘോഷമായി നടത്തിയ മുസ്ലീം ലീഗ് വനിതാ നേതാവ് അഡ്വക്കേറ്റ് നൂർബീന റഷീദിനെതിരെ പരാതി. കൊറോണ നിരീക്ഷണത്തിലിരിക്കുന്ന മകനുൾപ്പടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു എന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പാണ് പരാതി നൽകിയിരിക്കുന്നത്. മകൻ അമേരിക്കയിൽ നിന്നും വന്നത് ഈ മാസം 14ാം തിയതിയാണ് നാട്ടിലെത്തിയത്. 21ാം തിയതിയായിരുന്നു വിവാഹം. വീട്ടിൽ വച്ച് നടത്തിയ വിവാഹത്തിൽ 50ൽ അധികം പേർ പങ്കെടുത്തിയിരുന്നു. Read More
കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ രാജ്യമെമ്പാടുനിന്നും റിപ്പോര്‍ട്ട് ചെയ്ത 312 കോവിഡ്-19 കേസുകളില്‍ 80 ശതമാനവും 16 നഗരങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നുമാണ്. അവയില്‍ അഞ്ചെണ്ണത്തില്‍ നിന്നാണ് 40 ശതമാനത്തില്‍ അധികം കേസുകളും. ഡല്‍ഹി, മുംബൈ, രാജസ്ഥാനിലെ ഭില്‍വാര, കാസര്‍ഗോഡ്, പഞ്ചാബിലെ നവാന്‍ഷഹര്‍ എന്നിവ. Read More
കൊറോണ വൈറസ് പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് കൂട്ടമായി പാലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളോട് ഡൽഹിയിൽ തുടരാൻ അരവിന്ദ് കേജ്രിവാൾ. നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ തന്നെ തുടരണമെന്നും കൂട്ടമായി ചേർന്ന് പോകരുതെന്നും കേജ്രിവാൾ പറഞ്ഞു.
'നിങ്ങൾ എവിടെയാണ് അവിടെ തുടരാൻ പ്രധാനമന്ത്രി നിങ്ങളോട് അഭ്യർത്ഥിച്ചു. തിരക്കേറിയ ഈ സാഹചര്യങ്ങളിൽ നിങ്ങൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലായതിനാൽ ഞാൻ അതേ അഭ്യർത്ഥന നടത്തുന്നു. നിങ്ങളിലൂടെ, അണുബാധ നിങ്ങളുടെ കുടുംബത്തിലേക്കും ഗ്രാമത്തിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കാം. 'അദ്ദേഹം ട്വീറ്റ് ചെയ്തു.
കൊറോണ വൈറസ് അഥവാ കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രി സിറ്റിസൺ അഷ്വറൻസ് ആന്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പിഎം-കെയർ) പ്രഖ്യാപിച്ചു. കൊറോണ പ്രതിസന്ധിയേയും ഭാവിയിൽ ഉണ്ടായേക്കാവുന്ന സമാന സാഹചര്യങ്ങളേയും നേരിടാൻ ഈ ഫണ്ടിലേക്ക് ജനങ്ങൾക്ക് സംഭാവന നൽകാം. Read More
देशभर से लोगों ने COVID-19 के खिलाफ लड़ाई में सहयोग करने की इच्छा जाहिर की है।
इस भावना का सम्मान करते हुए Prime Minister’s Citizen Assistance and Relief in Emergency Situations Fund का गठन किया गया है। स्वस्थ भारत के निर्माण में यह बेहद कारगर साबित होगा।
— Narendra Modi (@narendramodi) March 28, 2020
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഏഴ് യുവാക്കള്‍ മരത്തിനു മുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നു. ഉറക്കവും വിശ്രമവും മരത്തില്‍. ദിവസം മൂന്ന് നേരം ആഹാരം കഴിക്കുന്നതിനും തുണിയലക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടി മാത്രം മരത്തില്‍ നിന്നും താഴെയിറങ്ങും.
കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയാണ് ലോകത്തെ ആദ്യ കൊറോണ രോഗിയെന്ന് മാധ്യമ റിപ്പോർട്ട്. വുഹാനിലെ ഹുവാനൻ മത്സ്യ മാർക്കറ്റിലെ കച്ചവടക്കാരിയായ വൈ ഗുയ്ഷിയാനിലാണ് ആദ്യമായി വൈറസ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2019 ഡിസംബറിലായിരുന്നു ഇത്. ജനുവരിയിൽ ഇവർക്ക് രോഗം ഭേദമായി. Read More
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരം ഭാഗികമായി തുറന്നു. രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷമാണ് നഗരം വീണ്ടും തുറക്കുന്നത്. നിയന്ത്രണങ്ങൾക്ക് ശേഷം വുഹാനിലെ റെയിൽവേ സ്റ്റേഷനിലേക്ക് വന്ന യാത്രക്കാരുടെ ചിത്രവും പുറത്തുവന്നു. നിലവിൽ വുഹാൻ നഗരത്തിലേക്ക് പ്രവേശിയ്ക്കാൻ ആളുകൾക്ക് അനുമതി നൽകി. എന്നാൽ ഇവിടം വിട്ട് പോകാൻ ഇപ്പോഴും നിയന്ത്രണങ്ങൾ ഉണ്ട്. Read More
കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് യുഎസിൽ പിഞ്ച് കുഞ്ഞ് മരിച്ചു. ശനിയാഴ്ച ഇല്ലിനോയിലെ ചിക്കോഗോയിലാണ് മരണം സംഭവിച്ചത്. കൊറോണ ബാധിച്ച് ആദ്യമായാണ് പിഞ്ച് കുഞ്ഞ് മരിക്കുന്നത്. കുട്ടിക്ക് ഒരുവയസില്‍ താഴെയാണ് പ്രായം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്സ്‌കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. Read More
ജില്ലയിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 65 കാരൻ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ചേലേരി സ്വദേശിയാണ് ശനിയാഴ് രാത്രി കുഴഞ്ഞു വീണു മരിച്ചത്. ഈ മാസം 21ന് ഷാർജയിൽ നിന്നെത്തിയ ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഒറ്റയ്ക്ക് ഒരു വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേയാണ് മരണം.
ജില്ലയിൽ കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 65 കാരൻ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ചേലേരി സ്വദേശിയാണ് ശനിയാഴ് രാത്രി കുഴഞ്ഞു വീണു മരിച്ചത്. ഈ മാസം 21ന് ഷാർജയിൽ നിന്നെത്തിയ ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഒറ്റയ്ക്ക് ഒരു വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേയാണ് മരണം. ശനിയാഴ്ച സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം നടന്ന വാർത്ത അറിഞ്ഞ് ഇദ്ദഹം അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം.
ഇറ്റലിയിൽ നിന്നെത്തി പത്തനംതിട്ടയിൽ ആദ്യം രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടേയും ഫലം നെഗറ്റീവ്. ഇവരുമായി ബന്ധപ്പെട്ട നാല് പേർ ഇപ്പോഴും പോസിറ്റീവായി തുടരുന്നു. ഫലം നെഗറ്റീവായ രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത് ഇന്ന് മെഡിക്കൽ ബോർഡ് കൂടി തീരുമാനിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights