/indian-express-malayalam/media/media_files/2025/04/23/hjd8zHZhO7GEL12pWvmK.jpg)
സിൽക്ക് സ്മിത, ഖുശ്ബു
ഇന്ത്യൻ സിനിമയ്ക്ക് അന്നുമിന്നും ഒരൊറ്റ സിൽക്ക് സ്മിതയെ ഉള്ളൂ. സിൽക്ക് സ്മിത വിട പറഞ്ഞ് 29 വർഷം പിന്നിടുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ സിൽക്കിന്റെ വിയോഗം അവശേഷിപ്പിച്ച ശൂന്യത അതുപോലെ തന്നെ കിടക്കുന്നു. മാദക സുന്ദരിയെന്ന വാക്കിന് സിൽക്കിനോളം അർഹയായ മറ്റാരുണ്ട്!
സിൽക്ക് സ്മിതയെ ആദ്യമായി നേരിൽ കണ്ടതിനെ കുറിച്ച് നടി ഖുശ്ബു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സ്റ്റാറിനെ കണ്ട് അമ്പരന്ന് താൻ വാ തുറന്നു ഇരുന്നു പോയിട്ടുണ്ടെങ്കിൽ അത് സിൽക്കിനെ കണ്ടിട്ടാണെന്നാണ് ഖുശ്ബു പറയുന്നത്.
"തന്റെ ശരീരത്തിലും ലുക്കിലും ഇത്രയേറെ കംഫർട്ടായ ഒരാളെ ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അത് സിൽക്കിനെയാണ്. എനിക്ക് എപ്പോഴും സിൽക്കിനോട് ആരാധനയാണ്. ഞാൻ ആദ്യമായി ഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നുപോയത് സിൽക്കിനെ കണ്ടപ്പോഴാണ്. ഞാനന്ന് തമിഴിൽ പുതിയ ആളാണ്. 1984ൽ ഞാനും അർജുനും ഒരു ചിത്രത്തിൽ അഭിനയിച്ചിരുന്നു, ആ ചിത്രം പക്ഷേ പൂർത്തിയായില്ല. അതിൽ സിൽക്ക് സ്മിത വലിയൊരു റോൾ ചെയ്തിരുന്നു. ഒരു ദിവസം സെറ്റിൽ എല്ലാവരും മാഡം വരാൻ പോകുന്നു, മാഡം വരാൻ പോകുന്നു എന്നു പറയുന്നുണ്ട്. സിൽക്ക് എത്തും മുൻപെ തന്നെ ആളുകൾ മാഡം വരുന്നു എന്നു പറഞ്ഞ് ചെയർ കൊണ്ടുവയ്ക്കുന്നു, അതിൽ ടവ്വൽ വിരിക്കുന്നു, ടേബിൾ കൊണ്ടുവയ്ക്കുന്നു. ഒരു യൂണിറ്റ് മുഴുവൻ അവരെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ആരാ ഈ മാഡം എന്ന് ഞാൻ അമ്പരന്നു നിൽക്കുമ്പോഴാണ് സിൽക്ക് കയറിവന്നത്. അവരെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി, വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട് അവരെ. ഞങ്ങൾ തമ്മിൽ 4-5 വയസ്സിന്റെ വ്യത്യാസമേ കാണൂ. സിൽക്കിനെ പോലെ ഊഷ്മളമായി ഇടപ്പെടുന്ന, അത്ഭുതപ്പെടുത്തുന്ന, ഇന്റലിജന്റായൊരു സ്ത്രീയെ ഒരിക്കലും മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല," ഖുശ്ബുവിന്റെ വാക്കുകളിങ്ങനെ.
1979 ല്‍ വണ്ടിചക്രമെന്ന തമിഴ് ചിത്രത്തിലെ സില്‍ക്ക് എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറിൽ ബ്രേക്കായി മാറിയത്. അവിടം മുതൽ സ്മിതയുടെ സാന്നിധ്യം പോലും സിനിമകളുടെ ഗതി മാറ്റാൻ തുടങ്ങുകയായിരുന്നു. സിൽക്ക് ഒരു പാട്ടുസീനിൽ വന്നുപോയാൽ പോലും സിനിമ ഹിറ്റടിക്കും എന്നായി. സൂപ്പര്‍സ്റ്റാർ സിനിമകളില്‍പ്പോലും സില്‍ക്ക് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. മൂന്നോ നാലോ മിനിറ്റ് ദൈർഘ്യമുള്ള ഒരു ​ഗാനരം​ഗത്തില്‍ പ്രത്യക്ഷപ്പെടാന്‍ പോലും നായികമാരേക്കാൾ പ്രതിഫലം സിൽക്ക് കൈപ്പറ്റി തുടങ്ങി. 17 വർഷത്തോളം നീണ്ട കരിയറിനിടെ ഇരുന്നൂറോളം ചിത്രങ്ങളിൽ സിൽക്ക് വേഷമിട്ടു. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെ സജീവമായി അഭിനയിച്ചിരുന്ന സില്‍ക്ക് 35-ാമത്തെ വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
Read More
- അടുത്ത ജന്മത്തിൽ പ്രഭാസിനെ പോലെ ഒരു മകനെ വേണം: സറീന വഹാബ്
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തുന്ന മലയാളചിത്രങ്ങൾ
- രണ്ടു തവണ ക്ഷയരോഗം വന്നു, ശരീരഭാരം 75ൽ നിന്നും 35ൽ എത്തി; അതിജീവനകഥ പങ്കുവച്ച് സുഹാസിനി
- 'മെസ്സി അണ്ണനു ആവാമെങ്കിൽ നമ്മടെ ചെക്കനുമാവാം'; സംഗീതിന്റെ പുരസ്കാരനേട്ടം ആഘോഷമാക്കി സുഹൃത്തുക്കൾ
- മലയാളി ഡാ, തായ്വാൻ ഫിലിം ഫെസ്റ്റിവലിൽ മുണ്ടുടുത്ത് ടൊവിനോ: ചിത്രങ്ങൾ
- 10 ലക്ഷം പ്രതിഫലം കിട്ടുന്ന പരിപാടിയ്ക്ക് 400 രൂപയുടെ ടോപ്പുമിട്ട് വന്നയാളാണ്: മഞ്ജു വാര്യരെ കുറിച്ച് പിഷാരടി
- ചിത്ര ചേച്ചിയല്ലാതെ വേറെയാരും അങ്ങനെയൊന്നും ചെയ്യില്ല: ദിലീപ്
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us