/indian-express-malayalam/media/media_files/2025/03/06/v-d-satheesan-interview-ma6-2-573047.jpg)
Varthamanam with V D Satheesan, Streaming Now
എല്ലാ കാര്യത്തിലും എല്ലാവരെയും അനുകരിക്കേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാന-ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ വസ്ത്രധാരണത്തിൽ തനിക്ക് വിയോജിപ്പുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
- സിപിഎമ്മിന് പിണറായിയെ ഭയം:വിഡി സതീശൻ
- വലിയ മോഹങ്ങൾ ഉള്ളവർ പാർട്ടി വിട്ടുപോകുന്നതിന് എന്ത് ചെയ്യാനാകും ? : വിഡി സതീശൻ
- അമിത ആത്മവിശ്വാസം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിനയായി:വിഡി സതീശൻ
- കോൺഗ്രസിൽ ഗ്രൂപ്പുണ്ട്, അത് യാഥാർഥ്യമാണ്; വിഡി സതീശൻ
- അധികാരത്തിൽ എത്തണം അതാണ് മുഖ്യം: വിഡി സതീശൻ: VD Satheesan Podcast
- ഞാനടക്കം ഒരാളും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല: വിഡി സതീശൻ
- പച്ചവെള്ളത്തിന് തീപിടിക്കുന്ന വർഗീയ കേരളത്തിലുണ്ട്; വിഡി സതീശൻ
"ഉമ്മൻ ചാണ്ടിയിൽ കുറേയധികം ക്വാളിറ്റീസ് ഉണ്ട്. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവയിരുന്നപ്പോൾ ഫ്‌ലോർ മാനേജ് ചെയ്യാൻ അദ്ദേഹം എറ്റവുമധികം അവസരം നൽകിയത് തനിക്കാണ്. അപാരമായ കോമൺസെൻസാണ് അദ്ദേഹത്തിനുള്ളത്. ഒരു പേപ്പർ കണ്ടാൽ അതിൽ എന്താണെന്ന് അദ്ദേഹം കൃത്യമായി മനസ്സിലാക്കും. വർഷങ്ങളുടെ പ്രവൃത്തിപരിചയത്തിലൂടെ അദ്ദേഹം നേടിയെടുത്തതാണ് ഇതെല്ലാം. ഉമ്മൻ ചാണ്ടിയിൽ നിന്ന് താൻ അനുകരിക്കുന്നത് ആ സവിശേഷതകളെല്ലാമാണ്"- വിഡി സതീശൻ പറഞ്ഞു,
വസ്ത്രധാരണത്തിൽ വൃത്തിവേണമെന്ന് പക്ഷക്കാരനാണ് താൻ. ലളിതമായാലും വൃത്തിയായി വസ്ത്രം ധരിക്കണമെന്നും ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയോട് എനിക്ക് വിയോജിപ്പുണ്ടെന്നും വിഡി സതീശൻ പറയുന്നു.
മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലി കോൺഗ്രസിൽ തർക്കമുണ്ടെന്നത് സിപിഎം പ്രചാരണം മാത്രമാണെന്ന വിഡി സതീശൻ പറഞ്ഞു. "കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനെചൊല്ലി തർക്കമുണ്ടെന്ന് പറയുന്നത് സിപിഎം നരേഷനാണ്. മുഖ്യമന്ത്രി ആരെന്നതിനല്ല, മുന്നണിയെ അധികാരത്തിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം. ഒരുക്കാലത്തും ഇല്ലാത്ത കൂട്ടായ്മ ഇന്ന് യുഡിഎഫിലുണ്ട്"- വിഡി സതീശൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് ചില രീതികളുണ്ടെന്ന് വിഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരാളെ ഉയർത്തിക്കാട്ടിയല്ല കോൺഗ്രസ് ഒരു സംസ്ഥാനത്തും തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ അമിത ആത്മവിശ്വാസം സിപിഎമ്മിന് ഗുണം ചെയ്തെന്ന് വിഡി സതീശൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ പത്തൊൻപത് സീറ്റും ലഭിച്ചപ്പോൾ നിയമസഭയിലും വിജയം ആവർത്തിക്കുമെന്ന് വിശ്വസിച്ചു. ഇത് വിനയായി. കോവിഡ് സാഹചര്യങ്ങൾ ഉൾപ്പടെയുള്ള ഘടകങ്ങളും എൽഡിഎഫിന് ഗുണം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിടേണ്ടത് രണ്ട് കേഡർ പാർട്ടികളെയാണ്. സിപിഎമ്മിന് പഴയ കേഡർ സ്വഭാവമില്ലെങ്കിലും അവർക്കൊരു സംഘടനാ സംവിധാനമുണ്ട്. ബിജെപിക്ക് ആർഎസ്എസ് പിൻബലമുണ്ട്. ആൾക്കൂട്ട പാർട്ടിയെന്ന് ലേബൽ മാറ്റി ചിട്ടയായ പ്രവർത്തനത്തിലൂടെ മുന്നോട്ട് പോയെങ്കിൽ മാത്രമേ കോൺഗ്രസിന് വിജയിക്കാൻ കഴിയു.
കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ ഇതിനായാണ് ശ്രമിച്ചത്. ഉപതിരഞ്ഞെടുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയിലെ കോൺഗ്രസിന്റെ മിന്നും വിജയത്തിന് കാരണം ചിട്ടയായ സംഘടനാ പ്രവർത്തനം തന്നെയാണ്. നിയമസഭയിലും ഇത് ആവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്- സതീശൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഹൈക്കമാൻഡ് കഴിഞ്ഞാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കൾ അച്ചടക്കം പാലിക്കണമെന്നും പാർട്ടി ലൈനിൽ ഉറച്ചുനിൽക്കണമെന്നും ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങൾ പരസ്യമായി പറയരുതെന്നും നേതാക്കൾക്ക് കർശന നിർദേശം നൽകിയിരുന്നു.
ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു അവതരിപ്പിച്ച ഐഇ മലയാളം വർത്തമാനം പ്രഥമ പതിപ്പിൽ ശശി തരൂർ അതിഥിയായി പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ഹൈക്കമാൻസ് മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചത്.പാർട്ടിക്ക് പുറത്തുനിന്നുള്ള വോട്ടുകൾ സമാഹരിക്കുവാൻ സംസ്ഥാനത്തെ കോൺഗ്രസിന് സാധിക്കണമെന്ന വർത്തമാനത്തിൽ തരൂർ അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് താൻ ഇതു വരെ അതിൽ ഒരു പ്രത്യേക നിലപാട് എടുത്തിട്ടില്ല എന്നും പാർട്ടിയുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു.
Read More
- Shashi Tharoor Podcast:"ഞാൻ മോഹൻ ഭാഗവതിനോട് പറഞ്ഞു, ‘സർ, ഇത് എന്റെ ഹിന്ദു മതമല്ല.’ അദ്ദേഹം പറഞ്ഞു, ‘എന്റേതും അല്ല’: ശശി തരൂർ
- Shashi Tharoor Podcast: ഞാൻ ചെയ്യുന്ന എന്തിലും കുറ്റം കണ്ടെത്തുന്നവർ തുടക്കം മുതൽ എന്റെ സ്വന്തം പാർട്ടിയിലുണ്ട്: ശശിതരൂർ
- Shashi Tharoor Podcast: ജ്യോതിഷിയല്ല, ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല: ശശി തരൂർ
- Shashi Tharoor Podcast: കമ്മ്യൂണിസ്റ്റുകാർ എപ്പോഴും പുതിയത് എന്തിനെയും എതിർക്കുന്നു, 15 വർഷത്തിന് ശേഷം അതിനെ സ്വീകരിക്കുന്നു: ശശി തരൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.