scorecardresearch

വലിയ മോഹങ്ങൾ ഉള്ളവർ പാർട്ടി വിട്ടുപോകുന്നതിന് എന്ത് ചെയ്യാനാകും ? : വിഡി സതീശൻ

അനിൽ ആൻറണിക്ക് പാർട്ടിയുമായി വലിയ ബന്ധമില്ലായിരുന്നുവെന്നും പദ്മജാ വേണുഗോപാലിന് നൽകാവുന്നതിൽ അധികം കാര്യങ്ങൾ നൽകിയെന്നും ഐഇ മലയാളം 'വർത്തമാന' ത്തിൽ വിഡി സതീശൻ പറഞ്ഞു

അനിൽ ആൻറണിക്ക് പാർട്ടിയുമായി വലിയ ബന്ധമില്ലായിരുന്നുവെന്നും പദ്മജാ വേണുഗോപാലിന് നൽകാവുന്നതിൽ അധികം കാര്യങ്ങൾ നൽകിയെന്നും ഐഇ മലയാളം 'വർത്തമാന' ത്തിൽ വിഡി സതീശൻ പറഞ്ഞു

author-image
WebDesk
New Update
V D Satheesan

Varthamanam with V D Satheesan, Streaming Now

'Varthamanam' Podcast with V D Satheesan:വലിയ മോഹങ്ങൾ ഉള്ളവർ കോൺഗ്രസ് വിട്ടുപോകുന്നതിന് തങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി 'വർത്തമാന' -ത്തിൽ അനിൽ ആൻറണി, പദ്മജ വേണുഗോപാൽ എന്നിവരുടെ ബിജെപി പ്രവേശനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

അനിൽ ആന്റെണിക്ക് പാർട്ടിയുമായി വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഡൽഹിയിലായിരുന്ന നേരത്തെ മുതൽ അയാളുടെ ക്യാമ്പ്. പദ്മജ വേണുഗോപാലിന് പാർട്ടിയെന്ന് നിലയിൽ കൊടുക്കാവുന്നതിൽ അധികം കാര്യങ്ങൾ നൽകിയിട്ടുണ്ട്. എനിക്ക് പോലും കുറ്റബോധം തോന്നിയിട്ടുണ്ട് കാരണം,കരുണാകരൻറ മകളെന്ന് നിലയിൽ മത്സരിക്കാൻ ഏറ്റവും നല്ല പാർലമെൻറ് സീറ്റ് കൊടുത്തു. ഏറ്റവും നല്ല അസ്ലംബി സീറ്റുകൾ കൊടുത്തു.ഒരു കോർപ്പറേഷൻറ ചെയർപേഴ്സനാക്കി. എന്താണ് അവർക്ക് കൊടുക്കാത്തത്? വലിയ മോഹങ്ങളാണ് അവർക്ക് ഉള്ളതെങ്കിൽ നമുക്ക് എന്ത് ചെയ്യാനാകും? -വിഡി സതീശൻ ചോദിച്ചു.

Advertisment

ബിജെപിക്ക് കേരള രാഷ്ട്രീയത്തിൽ ഒരുചലനവും സ്രഷ്ടിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പാലക്കാട് എന്തൊരു ബഹളമായിരുന്നു. ഇപ്പോൾ എന്തായി ? -സതീശൻ ചോദിച്ചു.

വർഗീയത ആളിക്കത്തിച്ച് കുറച്ചുവോട്ട് സമാഹരിക്കും എന്നല്ലാതെ കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് കാര്യമായി ഒന്നും ചെയ്യാനാകില്ല. സുരേഷ് ഗോപി തൃശൂരിൽ വിജയിക്കാൻ കാരണം വ്യക്തിപരമായി സമാഹരിച്ച വോട്ടാണ്. സിനിമ നടനെന്ന് ഗ്ലാമറിൽ വോട്ടുകൾ സമാഹരിക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചു. അതല്ലാതെ ഒരു നിയമസഭാ സീറ്റ് പോലും ജയിക്കാനുള്ള ബലം ബിജെപിക്കില്ല.- വിഡി സതീശൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഹൈക്കമാൻഡ് കഴിഞ്ഞാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കൾ അച്ചടക്കം പാലിക്കണമെന്നും പാർട്ടി ലൈനിൽ ഉറച്ചുനിൽക്കണമെന്നും ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങൾ പരസ്യമായി പറയരുതെന്നും നേതാക്കൾക്ക് കർശന നിർദേശം നൽകിയിരുന്നു.

ഇന്ത്യൻ എക്‌സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു അവതരിപ്പിച്ച ഐഇ മലയാളം വർത്തമാനം പ്രഥമ പതിപ്പിൽ ശശി തരൂർ അതിഥിയായി പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ഹൈക്കമാൻസ് മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചത്.പാർട്ടിക്ക് പുറത്തുനിന്നുള്ള വോട്ടുകൾ സമാഹരിക്കുവാൻ സംസ്ഥാനത്തെ കോൺഗ്രസിന് സാധിക്കണമെന്ന വർത്തമാനത്തിൽ തരൂർ അഭിപ്രായപ്പെട്ടിരുന്നു.

കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് താൻ ഇതു വരെ അതിൽ ഒരു പ്രത്യേക നിലപാട് എടുത്തിട്ടില്ല എന്നും പാർട്ടിയുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു.

Read More

Vd Satheeshan Anil Antony Padmaja Venugopal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: