scorecardresearch

റെഡ് ആർമിയുമായി തനിക്ക് യാതൊരുബന്ധവുമില്ല:പി ജയരാജൻ

പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. സർക്കാരിൽ സമാന്തര അധികാര സംവിധാനമുണ്ടെന്ന് കരുതുന്നില്ലെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു

പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. സർക്കാരിൽ സമാന്തര അധികാര സംവിധാനമുണ്ടെന്ന് കരുതുന്നില്ലെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു

author-image
WebDesk
New Update
kathiroor manoj muder case, കതിരൂര്‍ മനോജ് വധക്കേസ്, p jayarajan, പി ജയരാജൻ, uapa, യുഎപിഎ, cbi, സിബിഐ, kerala high court, ഹൈക്കോടതി, cpm,സിപിഎം, bjp,ബിജെപി, rss, ആർഎസ്എസ്,  malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

പി ജയരാജൻ

പാലക്കാട്: റെഡ് ആർമിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാവ് പി ജയരാജൻ. തനിക്ക് പാർട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് ബന്ധം. പിജെ ആർമിയുമായി തനിക്ക് യാതൊരു ഇടപെടലുമില്ലെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണല്ലോയെന്നും പി ജയരാജൻ പറഞ്ഞു.

Advertisment

എനിക്ക് റെഡ് ആർമിയുമായിട്ട് യാതൊരു ബന്ധവുമില്ല. എനിക്ക് പാർട്ടിയുടെ സാമൂഹിക മാധ്യമങ്ങളുമായി അല്ലാതെ മറ്റ് സാമൂഹിക മാധ്യമങ്ങളുമായി യാതൊരു ബന്ധവുമില്ല. അല്ലാത്ത തരത്തിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. പിജെ ആർമിയും ഞാനും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് കണ്ടതോടെ പുതിയ പ്രചരണം ആരംഭിച്ചിരിക്കുകയാണ്.-അദ്ദേഹം പറഞ്ഞു.

പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനിടയിൽ തെറ്റിദ്ധാരണകൾ പടർത്താൻ പല സംഭവങ്ങളും നടക്കുന്നുണ്ട്. പൊലീസ് സേനയെ സംബന്ധിച്ച് പരാതികൾ വന്നപ്പോൾ മുഖ്യമന്ത്രി തന്നെ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. സർക്കാരിൽ സമാന്തര അധികാര സംവിധാനമുണ്ടെന്ന് കരുതുന്നില്ല - ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

Read More

P Jayarajan Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: