/indian-express-malayalam/media/media_files/VqPNSxAaVSzZBXknxb0p.jpg)
രാജ്യത്തെ 68000 കിലോ മീറ്റർ റെയിൽ ശൃംഖലയിൽ 1465 കിലോ മീറ്റർ ദൂരത്തിലാണ് നിലവിൽ ഈ സംവിധാനമുള്ളത്
കൊച്ചി: എറണാകുളം - ഷൊർണൂർ ലൈനിൽ 'കവച്' സുരക്ഷാസംവിധാനം നടപ്പിലാക്കും. ഓട്ടോമാറ്റിക് സിഗന്‌ലിങ്ങിനൊപ്പമാണ് എറണാകുളം-ഷൊർണൂർ പാതയിൽ 'കവച്' സുരക്ഷയും ഒരുക്കുന്നത്. ഇതോടെ ഓട്ടോമാറ്റിക് സിഗ്നലിങ്ങിനു പുറമെ കവചും കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന മേഖലയായി മാറുകയാണ് 106 കി മീ ദൂരമുള്ള എറണാകുളം - ഷൊർണൂർ ലൈൻ. രണ്ട് ട്രെയിനുകൾ ഒരേ പാതയിൽ നേർക്കുനേർ വന്ന് കൂട്ടിയിടിയ്ക്കുന്നത് ഒഴിവാക്കുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് കവച്.
67.99 കോടി രൂപ മതിപ്പ് ചെലവിൽ പദ്ധതി നടപ്പാക്കാൻ ദക്ഷിണ റെയിൽവേയുടെ പോത്തന്നൂരിലുള്ള ഡെപ്യൂട്ടി ചീഫ് സിഗ്നൽ ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ ദർഘാസുകൾ ക്ഷണിച്ചു. ഒക്ടോബർ 24 ആണ് അവസാന തിയതി. 540 ദിവസമാണ് പദ്ധതി പൂർത്തീകരണത്തിനുള്ള കാലാവധിയായി കണക്കാക്കിയിരിയ്ക്കുന്നത്.
ഇന്ത്യൻ റെയിൽവേയുടെ കീഴിൽ ലഖ്നോവിൽ പ്രവർത്തിയ്ക്കുന്ന ആർഡിഎസ്ഒ എന്ന ഗവേഷണ സ്ഥാപനം തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷ സംവിധാനമാണ് കവച്. ലോകത്തിൽ ഇത്തരത്തിലുള്ള സംവിധാനങ്ങളിൽ മുൻനിരയിലുള്ള ഒന്നായാണ് കവച് ഗണിയ്ക്കപ്പെടുന്നത്.
രാജ്യത്തെ 68000 കിലോ മീറ്റർ റെയിൽ ശൃംഖലയിൽ 1465 കിലോ മീറ്റർ ദൂരത്തിലാണ് നിലവിൽ ഈ സംവിധാനമുള്ളത്. 3000 കി മീ റെയിൽപാതയിൽ സ്ഥാപിയ്ക്കുവാനുള്ള നിർമ്മാണം നടന്നു വരുന്നു. അതിന് പുറമെ 7228 കി മീ പാതയിൽ കൂടി സ്ഥാപിയ്ക്കുവാനുള്ള അനുമതി ഈ വർഷം നൽകിയിട്ടുണ്ട്. അതിലാണ് എറണാകുളം ഷൊർണ്ണൂർ മേഖലയും ഉൾപ്പെട്ടിട്ടുള്ളത്.
Read More
- നേമം റെയിൽവേ സ്റ്റേഷൻ ഇനി തിരുവനന്തപുരം നോർത്ത്, കൊച്ചുവേളി സൗത്ത്
- ഓണം ആഘോഷമാക്കാം, 2 മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകാൻ തീരുമാനം
- വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിനുപിന്നിൽ വലിയ ഗൂഢാലോചന: സുജിത് ദാസ്
- എസ്പി സുജിത് ദാസ് ബലാത്സംഗം ചെയ്തു, ഗുരുതര ആരോപണവുമായി വീട്ടമ്മ
- അത്തച്ചമയ ഘോഷയാത്ര; തൃപ്പൂണിത്തുറയിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.