/indian-express-malayalam/media/media_files/2025/02/04/pngfwaa3gpM1tMUJI6cH.jpg)
പ്രതീകാത്മക ചിത്രം
കഴിഞ്ഞ നാലു വർഷത്തിനിടെ ഇന്ത്യയിലെ സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർധനവ് ഉണ്ടായതായി റിപ്പോർട്ട്. ഈ കാലയളവിൽ ഇന്ത്യക്കാരിൽ നിന്ന് 33,165 കോടി രൂപയാണ് തട്ടിപ്പു സംഘങ്ങൾ കൈക്കലാക്കിയത്. 2024ൽ മാത്രം 22,812 കോടി രൂപയുടെ തട്ടിപ്പ് നടന്നു. പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ടയർ 2,3 നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സൈബർ തട്ടിപ്പുകൾ കൂടുതലായി നടക്കുന്നതെന്ന് രേഖകൾ വൃക്തമാക്കുന്നു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സൈബർ റിപ്പോർട്ടിങ് പ്ലാറ്റ്‌ഫോമിന്റെ (NCRP)കണക്കുകൾ അനുസരിച്ച്, 2021-ൽ 551 കോടി രൂപയും 2022-ൽ 2,306 കോടി രൂപയും 2023-ൽ 7,496 രൂപയും തട്ടിപ്പുകാർ കൈക്കലാക്കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് 2021-ൽ 1,37,254 പരാതികളും, 2022-ൽ 5,15,083 പരാതികളും, 2023-ൽ 11,31,649 പരാതികളും, 2024ൽ 17,10,505 പരാതികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബെഗളൂരു, കോഴിക്കോട്, ദിയോഘർ, ഡീഗ്, അൽവാർ, ജയ്പൂർ, ജോധ്പൂർ, നൂഹ്, മഥുര, ഗൗതം ബുദ്ധ നഗർ, കൊൽക്കത്ത , സൂറത്ത്, നളന്ദ, നവാഡ എന്നീ സ്ഥലങ്ങളാണ് തട്ടിപ്പുകളുടെ ഹോട്ട്‌സ്‌പോട്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എൻസിആർപി വഴി ജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ ഇ-എഫ്‌ഐആർ സംവിധാനം വികസിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Read More:
- മാധ്യമപ്രവർത്തകരുടെ അടക്കം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്കു ചെയ്തു; ഇസ്രായേലി കമ്പനിക്കെതിരെ മെറ്റ
- സുനിത വില്യംസിനെ തിരികെയെത്തിക്കണം; മസ്കിനെ ദൗത്യം ഏൽപ്പിച്ച് ട്രംപ്
- വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇനി പാട്ട് ചേർക്കാം; കാത്തിരുന്ന അപ്ഡേറ്റ് വരുന്നു
- റീൽസ് പ്രേമികൾക്ക് സന്തോഷവാർത്ത; ഇൻസ്റ്റഗ്രാമിൽ ഇനി 3 മിനിറ്റു വരെയുള്ള റീലുകളാവാം
- ഈ മെസേജുകൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി വാട്സ്ആപ്പ്
- 'ജംപ്ഡ് ഡെപ്പോസിറ്റ് തട്ടിപ്പ്,' ആശങ്ക വേണ്ടെന്ന് എൻപിസിഐ; കാരണം ഇത്
- ഇനി ഗൂഗിൾ വാർത്ത വായിച്ചുതരും; എഐ ഓഡിയോ ഫീച്ചറുമായി കമ്പനി
- മനുഷ്യ സഹായമില്ലാതെ ശസ്തക്രിയ ചെയ്യാൻ എഐ; പരിശീലനം പൂർത്തിയാക്കി ഗവേഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.