/indian-express-malayalam/media/media_files/2025/01/29/qbuxCT8TyTuKP8FHgMEw.jpg)
ചിത്രം: നാസ/സ്ക്രീൻഗ്രാബ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങി കിടക്കുന്ന ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും തിരികെ കൊണ്ടുവരാൻ ഇലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ് കമ്പനിയെ ചുമതലപ്പെടുത്തിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ജോ ബൈഡന്റെ ഭരണകൂടം ഇരുവരെയും ബഹിരാകാശത്ത് ഉപേക്ഷിച്ചുവെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, നാസയുടെ ധീരരായ രണ്ടു ബഹിരാകാശ യാത്രികരെയും തിരികെ കൊണ്ടുവരാൻ ഇലോൺ മസ്‌കിനോടും സ്പേസ് എക്സിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. 'മടങ്ങിവരവ് പ്രതീക്ഷിച്ച് മാസങ്ങളായി അവർ കാത്തിരിക്കുകയാണ്. മസ്ക് ഉടൻ തന്നെ ദൗത്യത്തിന്റെ വഴിയിലെത്തും. എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു," ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കി.
ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ഇരുവരും ബഹിരാകാശ നിലയത്തിലെത്തിയത്. എട്ടു മുതൽ പത്തു ദിവസത്തെ പരീക്ഷണ പറക്കലിൻ്റെ ഭാഗമായി ഈ വർഷം ജൂൺ 5 നായിരുന്നു വിക്ഷേപണം. ഭാവിയിലെ ക്രൂഡ് ദൗത്യങ്ങൾക്കായുള്ള സ്റ്റാർലൈനറിൻ്റെ കഴിവുകൾ പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര.
സ്റ്റാർലൈനറിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റം പ്രൊപ്പല്ലൻ്റ് ലീക്കുകളും പ്രഷറൈസേഷൻ പ്രശ്നങ്ങളും നേരിട്ടതോടെയാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്. 2025 ഫെബ്രുവരിയിലോ മാർച്ചിലോ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെയെത്തിക്കുമെന്നാണ് റിപ്പോർട്ട്.
The @POTUS has asked @SpaceX to bring home the 2 astronauts stranded on the @Space_Station as soon as possible. We will do so.
— Elon Musk (@elonmusk) January 28, 2025
Terrible that the Biden administration left them there so long.
ബഹിരാകാശ യാത്രികരെ എത്രയും പെട്ടന്ന് തിരികെയെത്തിക്കണമെന്ന് യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടതായി ഇലോൺ മസ്ക് എക്സിലൂടെ സ്ഥിരീകരിച്ചു. സ്പേസ് എക്സ് ദൗത്യം ഏറ്റെടുക്കുമെന്നും ബൈഡൻ ഭരണകൂടം ബഹിരാകാശ യാത്രികരോട് കാണിച്ചത് ക്രൂരതയാണെന്നും മസ്ക് പറഞ്ഞു.
Read More:
- വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇനി പാട്ട് ചേർക്കാം; കാത്തിരുന്ന അപ്ഡേറ്റ് വരുന്നു
- റീൽസ് പ്രേമികൾക്ക് സന്തോഷവാർത്ത; ഇൻസ്റ്റഗ്രാമിൽ ഇനി 3 മിനിറ്റു വരെയുള്ള റീലുകളാവാം
- ഈ മെസേജുകൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി വാട്സ്ആപ്പ്
- 'ജംപ്ഡ് ഡെപ്പോസിറ്റ് തട്ടിപ്പ്,' ആശങ്ക വേണ്ടെന്ന് എൻപിസിഐ; കാരണം ഇത്
- ഇനി ഗൂഗിൾ വാർത്ത വായിച്ചുതരും; എഐ ഓഡിയോ ഫീച്ചറുമായി കമ്പനി
- മനുഷ്യ സഹായമില്ലാതെ ശസ്തക്രിയ ചെയ്യാൻ എഐ; പരിശീലനം പൂർത്തിയാക്കി ഗവേഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.