scorecardresearch

ഫെമ ലംഘനം: ആമസോണും ഫ്ലിപ്കാർട്ടുമായി ബന്ധപ്പെട്ട 19 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

ഇ.ഡി നടപടി സ്വാഗതം ചെയ്യുന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പ്രതികരിച്ചു

ഇ.ഡി നടപടി സ്വാഗതം ചെയ്യുന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പ്രതികരിച്ചു

author-image
WebDesk
New Update
Amazon, Flipkart

ചിത്രം: എക്സ്

ഡൽഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണിലും ഫ്ലിപ്കാർട്ടിലും ഉൽപ്പന്നങ്ങൾ വിൽക്കുന്ന വെണ്ടർമാരുടെ 19 സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. ഡൽഹി, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, പഞ്ച്കുള എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

Advertisment

ഇ-കോമേഴ്സ് ഭീമന്മാരായ ആമസോണും, ഫ്ലിപ്കാർട്ടും ചരക്കുകളുടെയോ സേവനങ്ങളുടെയോ വിൽപ്പന വിലയെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുകയും, ഇന്ത്യയുടെ എഫ്‌ഡിഐ നിയമങ്ങൾ ലംഘിക്കുകയും ചെയ്തതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. വിദേശനാണ്യ വിനിമയ നിയമ (ഫെമ) പ്രകാരമാണ് ഇ.ഡി അന്വേഷണമെന്ന്, ഉദ്യോഗസ്ഥൻ അറിയിച്ചു. 

"പരാതികളുടെ അടിസ്ഥാനത്തിൽ, ഇ.ഡി ഉദ്യോഗസ്ഥർ ഒന്നിലധികം സംഘങ്ങളായി തിരിഞ്ഞു. വിവിധ ടീമുകളെ ഏകോപിപ്പിച്ച് വ്യാഴാഴ്ച രാവിലെ റെയ്ഡ് നടത്താൻ തീരുമാനിച്ചു. ഇതുവരെ എട്ട് വെണ്ടർമാരുടെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചുവെന്നും," വൃത്തങ്ങൾ അറിയിച്ചു.

ഇ.ഡി നടപടികളിൽ ആമസോണും, ഫ്ലിപ്കാർട്ടും പ്രതികരിച്ചിട്ടില്ല. അതേസമയം, നടപടി സ്വാഗതം ചെയ്യുന്നുവെന്ന്  കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) അറിയിച്ചു. 'സിഎഐടിയും മറ്റ് നിരവധി വ്യാപാര സംഘടനകളും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതേ പ്രശ്നങ്ങൾ ഉന്നയിക്കുകയായിരുന്നെന്ന്, സിഎഐടി സെക്രട്ടറി ജനറലും ഡൽഹിയിൽ നിന്നുള്ള ബിജെപി എംപിയുമായ പ്രവീൺ ഖണ്ഡേൽവാൾ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

Read More

Advertisment
Flipkart Amazon ED

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: