scorecardresearch

ഇടിയപ്പം കളർഫുൾ മാത്രമല്ല ഹെൽത്തിയുമാകും, ഇങ്ങനെ ചെയ്തോളൂ

ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ മടികാണിക്കുന്ന കുട്ടികളെ മയക്കാൻ ഇതാ ഒരു കിടിലൻ ഹെൽത്തി ഇടിയപ്പം റെസിപ്പി

ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ മടികാണിക്കുന്ന കുട്ടികളെ മയക്കാൻ ഇതാ ഒരു കിടിലൻ ഹെൽത്തി ഇടിയപ്പം റെസിപ്പി

author-image
WebDesk
New Update
Beetroot Idiyappam Recipe FI

ബീറ്റ്റൂട്ട് ഇടിയപ്പം

കേരളീയരുടെ വിഭവങ്ങളിൽ അൽപ്പം സ്പെഷ്യലാണ് ഇടിയപ്പം അഥവാ നൂൽപ്പുട്ട്. ഇതിൻ്റെ ആകൃതിയാണ് പേരിനു പിന്നിൽ. അരിപ്പൊടി ഉപയോഗിച്ച് ആവിയിൽ വേവിച്ചാണ് ഇടിയപ്പം  തയ്യാറാക്കുന്നത്. തയ്യാറാക്കിയ ഇടിയപ്പത്തിനു മുകളിലായി അൽപ്പം തേങ്ങ ചിരകിയതു കൂടി വിതറി ഇഷ്ടമുള്ള എന്തു കറിക്കൊപ്പവും കഴിക്കാം. കേരളത്തിൽ മാത്രമല്ല ശ്രീലങ്കയിലും പ്രധാനപ്പെട്ട ഒരു പ്രഭാത ഭക്ഷണമാണ് ഇടിയപ്പം. രാവിലെ തയ്യാറാക്കിയ ഇടിയപ്പത്തിൻ്റെ മാവ് ബാക്കി വന്നാൽ എന്തു ചെയ്യും?. വൈകിട്ടും ഇതേ ഇടിയപ്പം തന്നെയാണെങ്കിൽ മടുപ്പ് തോന്നിയേക്കാം. എന്നാൽ ഇതിലേക്ക് ബീറ്റ്റൂട്ട് കൂടി ചേർത്ത് നോക്കൂ.  കൂടുതൽ രുചികരവും വ്യത്യസ്തവുമായ ഇടിയപ്പം തയ്യാർ. കവിത സുരേൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ബീറ്റ്റൂട്ട് കൊണ്ടുള്ള ഇടിയപ്പത്തിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ മടിക്കുന്ന കുട്ടികൾക്കും ഇത് ഇഷ്ടപ്പെടും. 

Advertisment

ചേരുവകൾ

  • ബീറ്റ്റൂട്ട് ജ്യൂസ്- 1 1/4 കപ്പ്
  • അരിപ്പൊടി- 1 കപ്പ്
  • ഉപ്പ്- ആവശ്യത്തിന്
  • നെയ്യ്- 1 ടേബിൾസ്പൂൺ
  • തേങ്ങ ചിരകിയത്- ആവശ്യത്തിന്
  • തേങ്ങാപ്പാൽ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് അരച്ചെടുക്കാം.
  • അത് പിഴിഞ്ഞ് ജ്യൂസ് പ്രത്യേകം മാറ്റി വയക്കുക.
  • ഒരു പാൻ അടുപ്പിൽ വച്ച് ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് തിളപ്പിക്കാം.
  •  ഒരു ബൗളിൽ ഒരു കപ്പ് അരിപ്പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾസ്പൂൺ നെയ്യും ചേർത്തിളക്കി യോജിപ്പിക്കാം. അതിലേക്ക് ചൂട് ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് മാവ് കുഴച്ചെടുക്കാം. ആവശ്യത്തിന് മാവ് എടുത്ത് സേവനാഴി ഉപയോഗിച്ച് ഇടിയപ്പം തയ്യാറാക്കി ആവിയിൽ വേവിച്ചെടുക്കാം. അതിനു മുകളിലായി തേങ്ങ ചിരകിയത് ചേർക്കാം. തേങ്ങാപ്പാൽ ഒഴിച്ച് കഴിച്ചു നോക്കൂ.
Advertisment

Read More

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: