scorecardresearch

Pope Leo XIV on India-Pakistan ceasefire: യുദ്ധം വേണ്ട; ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ

ലോകമെമ്പാടുമുള്ള സംഘർഷങ്ങൾക്ക് അയവുണ്ടാകണമെന്നും സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും വ്യാപിക്കണമെന്നും മാർപാപ്പ തന്റെ പ്രസംഗത്തിൽ പറഞ്ഞു

ലോകമെമ്പാടുമുള്ള സംഘർഷങ്ങൾക്ക് അയവുണ്ടാകണമെന്നും സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും വ്യാപിക്കണമെന്നും മാർപാപ്പ തന്റെ പ്രസംഗത്തിൽ പറഞ്ഞു

author-image
WebDesk
New Update
popeleo14

ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ

Pope Leo XIV welcomes india Pakistan ceasefire: വത്തിക്കാൻ സിറ്റി: ലോകത്തോടുള്ള ആദ്യ അഭിസംബോധനയിൽ ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിനെ സ്വാഗതം ചെയ്ത ലിയോ പതിനാലാമൻ മാർപാപ്പ. ചർച്ചകളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾക്ക് അയവുണ്ടാകണമെന്നും സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും വ്യാപിക്കണമെന്നും മാർപാപ്പ തന്റെ പ്രസംഗത്തിൽ പറഞ്ഞു. 

Advertisment

യുക്രെയിൻ, ഇസ്രായേൽ-ഹമാസ് യുദ്ധത്തെപ്പറ്റിയും മാർപാപ്പ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. യുദ്ധം ലോകത്തിന് വേണ്ട, എല്ലായിടത്തും സമാധാനം പുലരുന്ന ലോകത്തിനായി പ്രത്യാശിക്കാം- ലോകത്തോടുള്ള ആദ്യ അഭിസംബോധനയിൽ ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. 

അതേസമയം ഇന്ത്യാ-പാക് വെടിനിർത്തൽ ധാരണയായതോടെ ജമ്മുകശ്മീരിൽ അശാന്തി ഒഴിയുകയാണെങ്കിലും ആശങ്ക വിട്ടൊഴിയുന്നില്ല. വെടിനിർത്തലിന് ശേഷം ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി കേട്ട സ്‌ഫോടനങ്ങളുടെ നടുക്കം ജനങ്ങളിൽ വിട്ടുമാറിയിട്ടില്ല. അതിർത്തികളിൽ അതീവ ജാഗ്രതയിലാണ് സൈന്യം.വെടി നിർത്തലിനു തീരുമാനിച്ചെങ്കിലും, ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകരപ്രവർത്തനത്തെയും രാജ്യത്തിനെതിരായ യുദ്ധമായി കണക്കാക്കി പ്രതികരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ.

നേരത്തെ, ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ കരാറിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ജമ്മു കശ്മീരിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം വിളിച്ചുചേർത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്,  പ്രതിരോധ വകുപ്പ്  മേധാവി അനിൽ ചൗഹാൻ, കര,നാവിക,വ്യോമസേന മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

Advertisment

നിയന്ത്രണ രേഖയിൽ നിലവിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഇല്ലെങ്കിലും ശനിയാഴ്ച രാത്രി ഉണ്ടായ സംഭവവികാസങ്ങൾ യോഗം വിലയിരുത്തി. അതിർത്തിയിൽപതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

നേരത്തെ, വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപും സമാനരീതിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. അതേസമയം, വെടിനിർത്തലിനെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ പ്രതിരോധ വകുപ്പിന്റെ വാർത്താസമ്മേളനം ഉടൻ വിളിച്ചുചേർക്കുമെന്നാണ് ഔദ്യോഗീക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. 

Read More

India Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: