/indian-express-malayalam/media/media_files/2025/05/11/UzW9rwetXmLME8qi7Q0u.jpg)
ഇന്ത്യൻ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നു
Operation Sindoor Updates: ന്യൂഡൽഹി: ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ വ്യോമതാവളം തകർന്നെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാൻ. പാക് പഞ്ചാബ് പ്രവിശ്യയിലെ റഹീം യാർ വ്യോമതാവളത്തിനാണ് ഇന്ത്യയുടെ സൈനീക നടപടിയിൽ കേടുപാടുകൾ സംഭവിച്ചത്. വ്യോമതാവളം ഒരാഴ്ചത്തേക്ക് പ്രവർത്തിക്കില്ലെന്ന് പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോററ്റി (പി.സി.സി.എ.) പുറപ്പെടുവിച്ച നോട്ടീസ് ടു എയർമെനിൽ വ്യക്തമാക്കുന്നു.
റൺവേയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വ്യോമതാവളം ഒരാഴ്ചത്തേക്ക് പ്രവർത്തിക്കില്ലെന്നാണ് പി.സി.സി.ഐ.യുടെ സന്ദേശത്തിൽ വ്യക്താമാക്കുന്നത്. പഞ്ചാബ് പ്രവിശ്യയുടെ തെക്കൻ ഭാഗത്തുള്ള ഈ വ്യോമതാവളത്തിലേക്ക് ഇന്ത്യൻ മിസൈൽ പതിച്ചിരുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, വ്യോമതാവളം അടച്ചത് ഈ റിപ്പോർട്ടിന് കൂടുതൽ വിശ്വാസ്യത നൽകുന്നു. പാക്കിസ്ഥാന്റെ ഏവിയേഷൻ നെറ്റ്വർക്കിൽ നിർണായകമായ സ്വാധീനമുള്ള വിമാനത്താവളമാണ് റഹീം യാർ വ്യോമതാവളം.
അതേസമയം ഇന്ത്യാ-പാക് വെടിനിർത്തൽ ധാരണയായതോടെ ജമ്മുകശ്മീരിൽ അശാന്തി ഒഴിയുകയാണെങ്കിലും ആശങ്ക വിട്ടൊഴിയുന്നില്ല. വെടിനിർത്തലിന് ശേഷം ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി കേട്ട സ്‌ഫോടനങ്ങളുടെ നടുക്കം ജനങ്ങളിൽ വിട്ടുമാറിയിട്ടില്ല. അതിർത്തികളിൽ അതീവ ജാഗ്രതയിലാണ് സൈന്യം.വെടി നിർത്തലിനു തീരുമാനിച്ചെങ്കിലും, ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകരപ്രവർത്തനത്തെയും രാജ്യത്തിനെതിരായ യുദ്ധമായി കണക്കാക്കി പ്രതികരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ.
നേരത്തെ, ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ കരാറിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ജമ്മു കശ്മീരിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം വിളിച്ചുചേർത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്, പ്രതിരോധ വകുപ്പ് മേധാവി അനിൽ ചൗഹാൻ, കര,നാവിക,വ്യോമസേന മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നിയന്ത്രണ രേഖയിൽ നിലവിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഇല്ലെങ്കിലും ശനിയാഴ്ച രാത്രി ഉണ്ടായ സംഭവവികാസങ്ങൾ യോഗം വിലയിരുത്തി. അതിർത്തിയിൽപതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
നേരത്തെ, വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപും സമാനരീതിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. അതേസമയം, വെടിനിർത്തലിനെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ പ്രതിരോധ വകുപ്പിന്റെ വാർത്താസമ്മേളനം ഉടൻ വിളിച്ചുചേർക്കുമെന്നാണ് ഔദ്യോഗീക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
Read More
- ശാന്തതയുടെ ദിനങ്ങളിലേക്ക് പ്രതീക്ഷയോടെ വീണ്ടും വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങൾ
- വഖഫ് ആഭ്യന്തരകാര്യം; ഇപ്പോൾ രാജ്യസുരക്ഷയ്ക്കാണ് പ്രാധാന്യം: ഒവൈസി
- ഇന്ത്യ- പാക് സംഘർഷത്തിൽ ഇടപെട്ട് അമേരിക്ക; വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
- 26 സൈനിക കേന്ദ്രങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു: എന്തിനും സജ്ജമെന്ന് ഇന്ത്യ
- ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം; തിരിച്ചടിച്ച് ഇന്ത്യ
- വീണ്ടും പാക് പ്രകോപനം; ജമ്മുവിലും സാംബയിലും പത്താൻകോട്ടും ഡ്രോണുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.