/indian-express-malayalam/media/media_files/2025/05/10/vTT4ztjEy6kLoyNcHpSI.jpg)
അസറുദ്ദീൻ ഒവൈസി
Owaisi on Waqf Amendment Act: ഹൈദരബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂരിനും കേന്ദ്ര സർക്കാരിന്റെ തുടർപ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നുണ്ടായത്. ഇതിൽ ഏറ്റവും ശക്തമായ പ്രതിപക്ഷ ശബ്ദങ്ങളിലൊന്നായിരുന്നു എ.ഐ.എം.ഐ.എം. നേതാവ് അസറുദ്ദീൻ ഒവൈസിയുടേത്. കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ ഹൈദരബാദിൽ കൂറ്റൻ റാലി നയിച്ച് ദിവസങ്ങൾക്കുള്ളിലാണ് പഹൽഗാം ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും കേന്ദ്ര സർക്കാരിന് പൂർണ പിന്തുണയുമായാണ് ഒവൈസി രംഗത്തെത്തിയത്.
വഖഫ് ആഭ്യന്തരവിഷയമാണ്. ഇപ്പോൾ രാജ്യസുരക്ഷയ്ക്കാണ് ഓരോ പൗരനും നിലകൊള്ളേണ്ടതെന്ന് കഴിഞ്ഞദിവസം നൽകിയ ഒരഭിമുഖത്തിൽ ഒവൈസി വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം പാക്കിസ്ഥാനാണ്.
തീവ്രവാദ കേന്ദ്രങ്ങൾ മാത്രമേ ഇന്ത്യ ആക്രമിച്ചുള്ളു. സംഘർഷം രൂക്ഷമായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം പാക്കിസ്ഥാന് മാത്രമായിരിക്കുമെന്നും അഭിമുഖത്തിൽ ഒവൈസി വ്യക്താക്കി. പഹൽഗാം ഭീകരാക്രമണം പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്തതാണെന്നും ഒവൈസി കൂട്ടിചേർത്തു.
ഭീകരാക്രമണത്തെ ആർക്കും ന്യായീകരിക്കാനാവില്ല
പഹൽഗാം ഭീകരാക്രമണത്തെ ആർക്കും ന്യായീകരിക്കാനാവില്ല. കൽമ ചൊല്ലാൻ അറിയാത്ത മുസ്ലീങ്ങളല്ലാത്തെ എല്ലാ പുരുഷൻമാരെയും അവരുടെ ഭാര്യമാരുടെയും മക്കളുടെയും മുമ്പിൽ വെച്ച് വെടിവെച്ചു കൊന്നു. എന്ത് നിർഭാഗ്യകരമാണ് ഇതെന്നും ഒവൈസി ചോദിച്ചു. പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ചുകൊണ്ടിരുന്നാൽ തങ്ങൾക്ക് മിണ്ടാതിരിക്കുവാൻ ആവില്ലെന്നും ഒവൈസി പറഞ്ഞു.
പാക്കിസ്ഥാനെ അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും ഒവൈസി വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്താരാഷ്ട്ര വേദികളിൽ സമ്മർദ്ദം ശക്തമാക്കണം. ചെനാബിലും ഝലം നദിയിലും അണക്കെട്ടുകൾ നിർമ്മിച്ച് പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും അഭിമുഖത്തിൽ ഒവൈസി ആവശ്യപ്പെട്ടു.
അതേസമയം, വഖഫിനെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാക്കുമെന്നും ഒവൈസി വ്യക്തമാക്കി. രാജ്യത്തിനുള്ളിലെ ആഭ്യന്തര വിഷയാണിത്.ഒരു ബാഹ്യശക്തി രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുമ്പോൾ രാഷ്ട്രീയത്തിന് അധീതമായി എല്ലാവരും ഒന്നിക്കണം. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒറ്റക്കെട്ടാണെന്നും ഒവൈസി പറഞ്ഞു.
Read More
- ഇന്ത്യ- പാക് സംഘർഷത്തിൽ ഇടപെട്ട് അമേരിക്ക; വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
- 26 സൈനിക കേന്ദ്രങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു: എന്തിനും സജ്ജമെന്ന് ഇന്ത്യ
- ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം; തിരിച്ചടിച്ച് ഇന്ത്യ
- വീണ്ടും പാക് പ്രകോപനം; ജമ്മുവിലും സാംബയിലും പത്താൻകോട്ടും ഡ്രോണുകൾ
- നാനൂറോളം പാക് ഡ്രോണുകൾ; രാജ്യത്തെ 36 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം; സ്ഥിരീകരിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.