/indian-express-malayalam/media/media_files/2024/11/09/Uo4aUAfWTA68EIXULmL1.jpg)
ചിത്രം: ഫേസ്ബുക്ക്
ബെംഗളൂരു: താടി വടിക്കാൻ ആവശ്യപ്പെട്ട കർണാടകയിലെ നഴ്സിങ് കോളേജിനെതിരെ, വിദ്യാർത്ഥി സംഘടനയെ സമീപിച്ച് ജമ്മു- കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾ. പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ്പ് സ്കീമിന് (പിഎംഎസ്എസ്എസ്) കീഴിൽ കർണാടകയിൽ പഠിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥികളാണ് ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷനെ സമീപിച്ചത്.
താടി ട്രിം ചെയ്യാനോ വടിക്കാനോ ആവശ്യപ്പെട്ടതായാണ് ആരോപണം. രാജീവ് ഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള ഹോളനരസിപുരയിലെ ഗവൺമെൻ്റ് നഴ്‌സിങ് കോളേജ് വിദ്യാർത്ഥികളാണ് ആരോപണവുമായി രംഗത്തെത്തിയത്. തങ്ങളുടെ സാംസ്‌കാരികവും മതപരവുമായ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് വിദ്യാർത്ഥകൾ ആരോപിച്ചു.
വിവേചനപരമായ ഗ്രൂമിങ് മാനദണ്ഡങ്ങളാണ് കോളേജ് നടപ്പിലാക്കുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. നിർദേശം പാലിച്ചില്ലെങ്കിൽ ക്ലിനിക്കൽ പ്രവർത്തനങ്ങളിൽ അവധി അടയാളപ്പെടുത്തുമെന്ന് കോളേജ് ഭീഷണിപ്പെടുത്തിയതായും അസോസിയേഷന് സമർപ്പിച്ച കത്തിൽ വിദ്യാർത്ഥികൾ പരാതിപ്പെട്ടു.
അച്ചടക്കം നിർബന്ധമായ നഴ്‌സിങ് പോലുള്ള മേഖലയിൽ വൃത്തിയും പ്രൊഫഷണൽ രൂപവും അത്യാവശ്യമാണെന്ന് കോളേജ് വ്യക്തമാക്കി. താടി ട്രിം ചെയ്യാൻ മാത്രമാണ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതെന്നും, പൂർണ്ണമായും ഷേവ് ചെയ്യണമെന്ന് നിബന്ധനവെച്ചിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പൽ ചന്ദ്രശേഖർ ഹഡപ്പാട് പറഞ്ഞു. താടി അവരുടെ ആചാരത്തിൻ്റെ ഭാഗമാണെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്ക് ഹാജരിൽ കുറവുണ്ട്. ക്ലിനിക്കൽ പ്രവർത്തനങ്ങലിൽ ഇവർ പതിവായി പങ്കെടുക്കാറില്ല, പ്രിൻസിപ്പൽ പറഞ്ഞു. ജമ്മു കശ്മീരിൽ നിന്നുള്ള 14 വിദ്യാർത്ഥികളാണ് നഴ്സിങ് കോളേജിൽ പഠിക്കുന്നത്. കർണാടക, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഓഫീസുകളിലേക്ക് ഇത് സംബന്ധിച്ച് അസോസിയേഷൻ കത്ത് നൽകിയിട്ടുണ്ട്. പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
Read More
- ബിജെപി ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ല; മതസംവരണത്തിനു വ്യവസ്ഥയില്ലെന്ന് അമിത് ഷാ
- കാനഡയിൽ ഖാലിസ്ഥാൻ വാദികളുണ്ട്; തുറന്ന് സമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ
- ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ച് കാനഡ
- വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസിനെ നിയമിച്ച് ട്രംപ്
- സമാധാനപരമായ ഭരണ കൈമാറ്റം ഉറപ്പാക്കും; ജോ ബൈഡൻ
- ട്രംപിന്റെ വിജയം അംഗീകരിച്ച് കമല; തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും
- ചരിത്രനേട്ടങ്ങളുമായി ട്രംപിന് രണ്ടാംമൂഴം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.