/indian-express-malayalam/media/media_files/2024/11/26/Y1TuSg3QHjerjXtLgvnM.jpg)
ഫയൽ ഫൊട്ടോ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഉൾപ്പെട്ട യുവതിക്ക് വീണ്ടും മർദ്ദനമേറ്റതായി പരാതി. കണ്ണിനും മുഖത്തിനും പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് രാഹുൽ യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വീട്ടിൽവെച്ചും ആശുപത്രിയിലേക്ക് വരുന്ന വഴി ആംബുലൻസിൽവെച്ചും രാഹുൽ മർദിച്ചെന്നും മുഖത്തും തലയ്ക്കും മുറിവേറ്റെന്നും യുവതി ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. അതേസമയം, മൊഴിയെടുക്കാൻ പൊലീസ് എത്തിയപ്പോൾ പരാതി ഇല്ലെന്നാണ് യുവതി ആദ്യം പറഞ്ഞിരുന്നു.
സംഭവത്തിൽ രാഹുലിനെ പന്തീരാങ്കാവ് പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. ഒക്ടോബറിലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈകോടതി റദ്ദാക്കിയത്. യുവതിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിക്കുകയായിരുന്നു.
സ്ത്രീധന പീഡനവും ദേഹോപദ്രവവുമടക്കം ആരോപിച്ച് രാഹുലിന്റെ ഭാര്യയും കുടുംബവുമാണ് പൊലീസിൽ പരാതി നൽകിയത്. രാഹുൽ തന്നെ മർദിച്ചുവെന്നും കഴുത്തിൽ കേബിൾ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. വിവാഹം നടന്ന് ദിവസങ്ങൾക്കുള്ളിലായിരുന്നു യുവതി പരാതിയുമായെത്തിയത്. പൊലീസ് കേസെടുത്തതോടെ രാഹുൽ വിദേശ രാജ്യത്തേക്ക് മുങ്ങി. അന്വേഷണസംഘത്തിന് മുന്നിലും മാധ്യമങ്ങൾക്ക് മുമ്പിലും ഭർത്താവിൽ നിന്ന് കൊടിയ പീഡനം നേരിട്ടെന്നു പറഞ്ഞ യുവതി ദിവസങ്ങൾക്കുള്ളിൽ നാടകീയമായി മൊഴി മാറ്റുകയായിരുന്നു.
Read More
- തൃശൂരില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് തടിലോറി പാഞ്ഞുകയറി; 2 കുട്ടികൾ ഉൾപ്പെടെ 5 മരണം
- ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാർ; കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രൻ
- മദ്യപിച്ച് വാഹനം ഓടിച്ചു, നടൻ ഗണപതിക്കെതിരെ കേസ്
- വിമർശനം സാദിഖലി തങ്ങള്‍ക്കെതിരെ അല്ല; രാഷ്ട്രിയ നിലപാടിനെതിരെ: മുഖ്യമന്ത്രി
- തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വിവാദം ഒഴിയാതെ പാലക്കാട്
- ചേലക്കരയിലെ തോൽവി; കോൺഗ്രസിനുള്ളിൽ ഭിന്നത
- വയനാട്ടിലെ വോട്ടുകുറവ്; എൽഡിഎഫിൽ അതൃപ്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.