scorecardresearch

നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ല; ദിവ്യയുടെ വാദങ്ങള്‍ തള്ളി ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്

പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ നവീൻ ബാബു വൈകിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്

പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ നവീൻ ബാബു വൈകിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്

author-image
WebDesk
New Update
divya

ചിത്രം: ഫോസ്ബുക്ക്

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ, മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയുടെ വാദങ്ങൾ തള്ളി ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും, പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ വൈകിപ്പിച്ചില്ലെന്നും, അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം.

Advertisment

ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീത നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു ആരും തെളിവ് നൽകിയിട്ടില്ലെന്നും, ആരോപണത്തിന് അനുകൂലമായ മൊഴികൾ ഇല്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഫയല്‍ വൈകിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്നും, നവീൻ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും, ആറു ദിവസം മാത്രമാണ് പ്രസ്തുത ഫയല്‍ എഡിഎമ്മിന്റെ പക്കലുണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഗുരുതര ആരോപണങ്ങളാണ് മുൻകൂർ ജാമ്യ ഹർജിയിൽ പ്രോസിക്യൂഷൻ ദിവ്യക്കെതിരെ ആരോപിച്ചത്. യാത്രയയപ്പ് യോഗത്തിൽ ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ്. രണ്ടുദിവസത്തിനകം കാണാമെന്ന് ദിവ്യ പറഞ്ഞത് അതാണ്. പി.പി ദിവ്യ എഡിഎമ്മിനെ വ്യക്തിഹത്യ നടത്തി. സ്വന്തം കുടുംബത്തെപ്പറ്റി കോടതിയിൽ പറയുന്ന പി.പി ദിവ്യ, അപ്പോൾ നവീൻ ബാബുവിന്റെ കുടുംബത്തെപ്പറ്റി എന്തു പറയുമെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഗവൺമെന്റ് പ്ലീഡർ കെ. അജിത് കുമാർ ചോദിച്ചു.

Advertisment

നവീൻ ബാബുവിനെ ഏതെങ്കിലും തരത്തിൽ അപമാനിക്കുക എന്നതായിരുന്നില്ലാ ദിവ്യയുടെ ഉദ്ദേശമെന്നും, പരാമർശത്തിലൂടെ അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നും കോടതിയിൽ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വൻ വാദിച്ചു. പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 29ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും.

Read More

Kannur Investigation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: