/indian-express-malayalam/media/media_files/h1qad9y3LkERBAy5u6Lm.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: നടൻ ഇടവേള ബാബുവിനെതിരായ കേസ് താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് നവംബർ 18ന് വീണ്ടും പരിഗണിക്കും. ഇക്കാലയളവിലേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് നടനെതിരെ ആരോപണം ഉന്നയിച്ച് ജൂനിയർ ആർട്ടിസ്റ്റ് രംഗത്തെത്തിയത്. അമ്മ സംഘടനയിൽ അംഗത്വത്തിനും, സിനിമയിൽ അവസരത്തിനുമായി, 'അഡ്ജസ്റ്റ്' ചെയ്യണമെന്ന് നടൻ ആവശ്യപ്പെട്ടതായാണ് പരാതി.
അമ്മ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയർ ആർട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരെയുള്ളത്. ഈ പരാതികളിന്മേൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനും കോഴിക്കോട് നടക്കാവ് പൊലീസുമാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. നേരത്തെ അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ഇടവേള ബാബുവിന് ജാമ്യം അനുവദിച്ചിരുന്നു.
Read More
- വയനാട് ദുരന്തം;കേരളീയം പരിപാടി ഒഴിവാക്കി
- കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പി സരിൻ
- പാലക്കാട്,വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
- തൃശൂരിൽ ജിഎസ്ടി വിഭാഗത്തിൻറെ വൻ റെയ്ഡ്; 120 കിലോ സ്വർണം പിടിച്ചെടുത്തു
- മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒരുമരണം; വ്യാപക നാശം
- സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; അഞ്ചിടത്ത് യെല്ലോ അലർട്ട്
- നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.