/indian-express-malayalam/media/media_files/uploads/2020/08/kerala-air-india-express-plane-crash-calicut-karipur-photos.jpg)
കരിപ്പൂർ: കരിപ്പൂർ വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് മരണം 18 ആയി. ഇനിയും മരണസംഖ്യ ഉയർന്നേക്കും. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. ഒരു ഗർഭിണിയടക്കം അഞ്ച് പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും രണ്ട് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിലും ഉണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം വൃദ്ധർക്കും യുവാക്കൾക്കുമടക്കം നിരവധിപ്പേർക്ക് ഗുരുതരമായ പരിക്കുണ്ട്. അതേസമയം, ചിലർ അപകടനില തരണം ചെയ്‌തു.
മരിച്ചവരുടെ പേരു വിവരങ്ങൾ
1.മുഹമ്മദ് റിയാസ്, 24 വയസ്, പാലക്കാട്
2. ഷഹീർ സയീദ്, 38 വയസ്, മലപ്പുറം
3. ലൈലാബി കെ.വി., 51 വയസ്, മലപ്പുറം
4. രാജീവൻ ചെരക്കാപ്പറമ്പിൽ, 61 വയസ്, കോഴിക്കോട്
5. മനാൽ അഹമ്മദ്, 25 വയസ്, കോഴിക്കോട്
6. ഷറഫുദ്ദീൻ, 35 വയസ്, കോഴിക്കോട്
7. ജാനകി കുന്നോത്ത്, 55 വയസ്, കോഴിക്കോട്
8. അസം മുഹമ്മദ് ചെമ്പായി, ഒരു വയസ്, കോഴിക്കോട്
9.ശാന്ത മരക്കാട്ട്, 59 വയസ്, മലപ്പുറം
10, അഖിലേഷ് കുമാർ, വിമാന ജീവനക്കാരൻ
11, ദീപക് സാതേ, വിമാന ജീവനക്കാരൻ
12.സുധീർ വാരിയത്ത്, 45 വയസ്, മലപ്പുറം
13. ഷെസ ഫാത്തിമ, രണ്ട് വയസ്, മലപ്പുറം
14. രമ്യ മുരളീധരൻ, 32 വയസ്, കോഴിക്കോട്
15.ആയിഷ ദുഅ, രണ്ട് വയസ്, പാലക്കാട്
16. ശിവാത്മിക, അഞ്ച് വയസ്, കോഴിക്കോട്
17. ഷെനോബിയ, 40 വയസ്, കോഴിക്കോട്
18. ഷാഹിറ ഭാനു. 29 വയസ്, കോഴിക്കോട്
വെള്ളിയാഴ്‌ച രാത്രി എട്ടു മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നിട്ട വിമാനം റണ്‍വേയില്‍ നിന്നും വഴുതി മാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. 35 അടി താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ വിമാനത്തിന്റെ മുൻഭാഗം വേർപെട്ടു.
കുട്ടികളടക്കം അടക്കം 184 യാത്രക്കാരും രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് 7.27 ഓടെ കരിപ്പൂരിലെത്തേണ്ട വിമാനമാണ് അര മണിക്കൂറോളം വൈകി എത്തിയത്.
ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചശേഷം സാധിക്കാത്തതിനാല്‍ തിരികെ പറന്നുയര്‍ന്ന വിമാനം ആകാശത്ത് വട്ടമിട്ട് പറന്നശേഷം തിരികെ രണ്ടാമതും ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. വലിയ ശബ്ദം കേട്ടിരുന്നുവെന്നും ഒന്നും കാണാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More Stories on Karipur Airport Plane Accident
- ദു:ഖ വെള്ളി: കേരളത്തെ ഞെട്ടിച്ച് ഒരേ ദിനം രണ്ട് ദുരന്തങ്ങള്‍
- കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തമായി കരിപ്പൂര്‍
- ദുരന്തമുഖം; കരിപ്പൂര്‍ വിമാനാപകടത്തിന്റെ ചിത്രങ്ങള്‍
- കരിപ്പൂർ വിമാനാപകടം; നടുക്കം മാറാതെ കുരുന്നുകള്‍
- കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു തവണ വിമാനം ലാൻഡു ചെയ്യാൻ ശ്രമിച്ചതായി ഫ്ലൈറ്റ്ഡാർ ഡാറ്റ
- Kozhikode Air India plane crash and Mangalore Crash- 2010ൽ മംഗലാപുരം, 2020ൽ കോഴിക്കോട്: ടേബിൾ ടോപ്പ് റൺവേയിലെ രണ്ട് അപകടങ്ങൾ
- വിമാനം വീണത് 35 താഴ്‌ചയിലേക്ക്; അപകടത്തിനിടയാക്കിയത് കനത്ത മഴ
- Air India Express IX 1344 plane crash in Kozhikode: കരിപ്പൂര്‍ വിമാന അപകടം: മരിച്ച പൈലറ്റ് മുന്‍ വ്യോമസേന വൈമാനികന്
- Karipur Air India Express Plane Crash: അടുത്തിടെ നടന്ന മറ്റ് വിമാന അപകടങ്ങളുടെ ഇവയൊക്കെ
- Kozhikode Air India plane crash: How the incident happened: കരിപ്പൂര്‍ വിമാനാപകടം സംഭവിച്ചതിങ്ങനെ
- Karipur Airport Plane Accident: കരിപ്പൂർ വിമാനാപകടം: പൈലറ്റ് അടക്കം 17 പേർ മരിച്ചു
- കരിപ്പൂരിൽ വിമാനാപകടം: മരണസംഖ്യ ഉയരുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us