scorecardresearch

Karipur Airport Plane Accident: കരിപ്പൂർ വിമാനാപകടം: പൈലറ്റ് അടക്കം 18 പേർ മരിച്ചു

Karipur Airport Plane Accident: 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്

Karipur Airport Plane Accident: 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
air india plane crash, kerala news, air india news, air india plane crash today, air india plane accident, air india aircraft crash, air india aircraft crash news, air india plane crash in kerala, air india plane crash in kerala today, air india plane crash news, kerala plane crash latest news, kerala plane crash news, kerala plane crash today news, kerala news, karachi news update

Karipur Airport Plane Accident: കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. പൈലറ്റും സഹ പൈലറ്റും ഉൾപ്പടെയുള്ളവരാണ് അപകടത്തിൽ മരിച്ചത്. Air India Express 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു. ഫയര്‍ ഫോഴ്‌സും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തെടുത്തു.

Advertisment

രാത്രി 7.40ഓടെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വിമാനം വീഴുകയായിരുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.

Read More Stories on Karipur Airport Plane Accident

Advertisment

ഇന്ന് രാത്രി 7.50ഓടെയാണ് അപകടമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ബഷീർ പറഞ്ഞു. കനത്ത മഴ കാരണം പ്രദേശത്ത് വെള്ളം കെട്ടിനിൽക്കുകയായിരുന്നെന്നാണ് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. വിമാനം തെന്നി വീഴുകയായിരുന്നു.

പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു.  മലപ്പുറത്ത് നിന്നും മഞ്ചേരിയിൽ നിന്നും ഫയർഫോഴ്ച് എത്തിയതായും അദ്ദേഹം പറഞ്ഞു.

Read in IE: Kerala: Air India flight skids off runway, several injured

Karipur airport, Karipur airport plane mishap, plane crash karipur, accident karipur, karipur airport, air india plane skids, കരിപൂര്‍, കരിപൂരില്‍ വിമാനം തെന്നി മാറി

അതേസമയം കരിപ്പൂർ വിമാനാപകടത്തിൽ അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി തൃശൂരിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു

Kerala Plane Crash Air India Express - IEmalayalam by Express Web on Scribd

അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ വിവരങ്ങൾ

കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയുള്ളവരുടെയും, മരണപെട്ടവരുടെയും...

Posted by Collector Kozhikode on Friday, 7 August 2020

Live Blog

Karipur Airport Plane Accident: കരിപ്പൂരിൽ വിമാനാപകടം














Highlights

    02:20 (IST)08 Aug 2020

    വി മുരളീധരൻ കോഴിക്കോട്ടെത്തും

    വിമാനാപകടവുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തുന്നതിനായി കോഴിക്കോട്ടെത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.

    02:13 (IST)08 Aug 2020

    അന്വേഷണ സംഘങ്ങൾ കോഴിക്കോട്ടെത്തും

    കരിപ്പൂർ വിമാനത്താവള അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാരിന്റെ രണ്ട് സംഘങ്ങൾ ശനിയാഴ്ച കോഴിക്കോട്ടെതത്തും

    02:13 (IST)08 Aug 2020

    കോഴിക്കോട്ടെ ആശുപത്രികളിൽ മരിച്ചവർ
    കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട്ടെ ആശുപത്രികളിൽ പ്രവേശിച്ചവരിൽ 12 പേർ മരിച്ചു. ആകെ 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ ആശുപത്രികളിലാണ് മറ്റു മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 
    കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ നിന്നും റിപ്പോർട്ട് ചെയ്ത മരണങ്ങൾ 12.
    1 ജാനകി 55 കുന്നത്ത്
    2. അഫ്സൽ മുഹമ്മദ് - 10 മാസം
    3. ദീപക് സാഥെ
    4. ഐമ
    5. അഖിലേഷ് കുമാർ - കോ പൈലറ്റ്
    6. ഷറഫുദ്ദീൻ
    7. രാജീവൻ , ചേരിക്കര പറമ്പ, കടലുർ
    8. ഒന്നര വയസ്സുള്ള കുട്ടി
    9. അജ്ഞാത 45
    10. അജ്ഞാത  55
    11. സാഹിർ സെയ്ത് 38 തിരൂർ
    12. മുഹമ്മദ് റിയാസ് 33 പാലക്കാട്

    01:42 (IST)08 Aug 2020

    ആക്സിഡന്റ് ബുള്ളറ്റിൻ

    കാബിൻ ക്രൂവിൽ നാല് പേർ സുരക്ഷിതരെന്ന് എയർ ഇന്ത്യ ആക്സിഡന്റ് ബുള്ളറ്റിനിൽ അറിയിച്ചു

    publive-image

    00:53 (IST)08 Aug 2020

    00:52 (IST)08 Aug 2020

    പൈലറ്റും സഹപൈലറ്റും മരിച്ചു

    കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും മരിച്ചു.

    00:41 (IST)08 Aug 2020

    കരിപ്പൂർ ദുരന്തം: അനുശോചനം അറിയിച്ച് കായികലോകം

    കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയുണ്ടായ അപകടത്തിൽ അനുശോചനം അറിയിച്ച് കായികലോകം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡഉൽക്കർ, ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങൾ അപകടമുണ്ടായതിന് പിന്നാലെ തന്നെ മരിച്ചവർക്ക് അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. Read More

    00:12 (IST)08 Aug 2020

    ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ
    കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ ഏഴുപേരെയാണ് ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 
    1. അനുപ്, വില്ലിയാപള്ളി
    2.  ഹെന്ന, പൊന്നാനി, 14 വയസ്സ്
    3.  മുനീറ, പരപ്പനങ്ങാടി
    4.  ശ്രീജിത്ത്, പൊന്നാനി
    5. ബഷീർ, വളാഞ്ചേരി, 50 വയസ്സ്
    ഇവരുമായി ബന്ധപ്പെടാൻ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളുമായി ബന്ധപ്പെടുക
    • 8848700921 (ദിൽജിത്ത്)
    •  7561843970 (സഫ്വാൻ)

    00:08 (IST)08 Aug 2020

    കോഴിക്കോട് കൺട്രോൾ റൂം ഫോൺ നമ്പറുകൾ

    publive-image

    23:36 (IST)07 Aug 2020

    മന്ത്രി എസി മൊയ്തീൻ വിമാനത്താവളത്തിലെത്തി

    publive-image

    23:32 (IST)07 Aug 2020

    ആശുപത്രികളിലെ ഹെൽപ്പ് ലൈൻ നമ്പറുകൾ

    കരിപ്പൂർ വിമാനഅപകടത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ച കോഴിക്കോട്ടെ ആശുപത്രികളിലെ ഹെൽപ് ഡെസ്ക് നമ്പറുകൾ ചുവടെ ചേർക്കുന്നു

    publive-image

    23:28 (IST)07 Aug 2020

    മെഡിക്കല്‍ കോളേജിലേക്ക് O+, O- രക്തം ആവശ്യം

    അപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില് അടിയന്തിരമായി O+, O- രക്തം വേണമെന്ന് അധികൃതർ അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ 8547616121.

    അതേ സമയം കണ്ടെയ്ൻമെന്റ് സോണിലുള്ളവർ സാഹചര്യം മനസ്സിലാക്കി രക്തദാനത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. 

    23:22 (IST)07 Aug 2020

      190 പേരെയും ആശുപത്രികളിലേക്ക് മാറ്റി, 17 പേരോളം മരിച്ചതായി സംശയിക്കുന്നതായി ജില്ലാ കലക്ടർ
    കരിപ്പൂരിൽ അപകടത്തിൽപ്പെട്ട  എയർ ഇന്ത്യ എക്സ്പ്രസ് വിമാനാത്തിലെ  190 പേരെയും മലപ്പുറം കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി . ജീവനക്കാരുൾപ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 174 മുതിർന്നവരും 10 കുട്ടികളും  6 ജീവനക്കാരുമാണ്.ഇതിൽ  17 പേരോളം മരിച്ചതായി സംശയിക്കുന്നുവെന്ന്  ജില്ലാ കളക്റ്റർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. 

    23:20 (IST)07 Aug 2020

    വിമാനങ്ങൾ കണ്ണൂരിൽ ഇറങ്ങും

    കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കണ്ണൂർ വിമാന താവളത്തിൽ ഇറങ്ങുമെന്ന് ഡിജിസിഎ അറിയിച്ചു

    23:06 (IST)07 Aug 2020

    എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അപകടം. യുഎഇ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍

    ദുബയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ദുബയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ 10 കുട്ടികളടക്കം 184 യാത്രക്കാരും 7 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഐഎക്‌സ 134 വിമാനമാണ് അപകടത്തില്‍ പെട്ടത്.

    23:03 (IST)07 Aug 2020

    കോഴിക്കോട് നടന്ന വിമാനാപകടത്തിൽ കടുത്ത ദുഖവും വേദനയുമെന്ന് വ്യോമയാന മന്ത്രി

    'പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നു. സംസ്ഥാന പോലീസ് 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യ, എ‌എ‌ഐയിൽ നിന്നുള്ള ദുരിതാശ്വാസ സംഘങ്ങളെ ദില്ലി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ഉടൻ അയയ്ക്കുന്നു. AAIB ഔദ്യോഗിക അന്വേഷണം നടത്തും,' കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു

    22:56 (IST)07 Aug 2020

    കോഴിക്കോട് നടന്ന വിമാനാപകടത്തിൽ കടുത്ത ദുഖവും വേദനയുമെന്ന് വ്യോമയാന മന്ത്രി

    22:54 (IST)07 Aug 2020

    22:53 (IST)07 Aug 2020

    സഹായിക്കാം....രക്ഷിക്കാം....

    publive-image

    22:50 (IST)07 Aug 2020

    കരിപ്പൂര്‍ വിമാന അപകടം: മരിച്ച പൈലറ്റ് മുന്‍ വ്യോമസേന വൈമാനികന്‍

    കരിപ്പൂരില്‍ ദുരന്തത്തില്‍പ്പെട്ട വിമാനം പറത്തിയിരുന്നത് വളരെ പരിചയ സമ്പത്തുള്ള വൈമാനികനായ ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേ ആയിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട അദ്ദേഹം എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുമ്പ് ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റായി സേവനം അനുഷ്ഠിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിയാണ്‌ സാത്തേ. യുദ്ധ വിമാനങ്ങള്‍ പറത്തിയിട്ടുള്ള അദ്ദേഹത്തിന് എയര്‍ ബസ് 310 പോലുള്ള വൈഡ് ബോഡി വിമാനങ്ങള്‍ പറത്തിയ പരിചയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൂടാതെ, വ്യോമസേന അക്കാദമിയുടെ സോഡ് ഓഫ് ഓണര്‍ നേടിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ ടെസ്റ്റ് പൈലറ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

    22:44 (IST)07 Aug 2020

    കോഴിക്കോട് മെഡിക്കൽ കോളെജിൽ അഞ്ച് മരണം

    വിമാനാപകടത്തിൽപ്പെട്ട അഞ്ചുപേരാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ മരണപ്പെട്ടത്. 1. സഹീർ സായീദ് (38)
    2. മുഹമ്മദ് റിയാസ് (23)
    3. 45 വയസുകാരി (വിവരങ്ങൾ വ്യക്തമല്ല)
    4. 55 വയസുകാരി (വിവരങ്ങൾ വ്യക്തമല്ല)
    5. ഒന്നര വയസുകാരി (വിവരങ്ങൾ വ്യക്തമല്ല)

    22:40 (IST)07 Aug 2020

    ഹെൽപ്പ് ലൈൺ

    22:39 (IST)07 Aug 2020

    ഹെൽപ്പ് ലൈൺ

    publive-image

    22:36 (IST)07 Aug 2020

    എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അപകടം, യുഎഇ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍

    ദുബയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

    22:34 (IST)07 Aug 2020

    തകർന്ന വിമാനം

    publive-image

    22:31 (IST)07 Aug 2020

    11 മരണം

    വിമാനാപകടത്തിൽ മരണം 11 ആയി. 

    22:24 (IST)07 Aug 2020

    കരിപ്പൂർ വിമാനാപകടത്തിൽ അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി

    അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അദ്ദേഹം തൃശൂരിൽ നിന്ന് പുറപ്പെട്ടു.ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു. അപകടമരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

    22:20 (IST)07 Aug 2020

    Karipur Air India Express Plane Crash: അടുത്തിടെ നടന്ന മറ്റ് വിമാന അപകടങ്ങളുടെ ഇവയൊക്കെ

    കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ 170 യാത്രക്കാരുമായി ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നി മാറി പൈലറ്റും മറ്റ് രണ്ട് പേരും കൊല്ലപ്പെടുകയും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡി‌ജി‌സി‌എയുടെ കണക്കനുസരിച്ച് വിമാനം റൺ‌വേയിൽ നിന്ന് തെന്നി മാറി ഒരു മതിലില്‍ ഇടിച്ച് ഒരു താഴ്‌വരയിൽ പതിക്കുകയും തുടര്‍ന്നു രണ്ടായി പിളരുകയും ചെയ്തു. Read More

    22:18 (IST)07 Aug 2020

    എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അപകടം. യുഎഇ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍

    ദുബയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ദുബയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ 10 കുട്ടികളടക്കം 184 യാത്രക്കാരും 7 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഐഎക്‌സ 134 വിമാനമാണ് അപകടത്തില്‍ പെട്ടത്.

    22:17 (IST)07 Aug 2020

    വിമാനാപകടം: ചികിത്സയ്ക്കായി സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി

    കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച് ആശുപത്രി, ഫറൂഖ് ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സയ്ക്കായി മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് അടിയന്തരമായി സംഭവ സ്ഥലത്തെത്താന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് മലപ്പുറം ജില്ലകളിലെ 108 ആംബുലന്‍സുകള്‍ സംഭവ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

    22:16 (IST)07 Aug 2020

    രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് ടാക്സി ഡ്രൈവർമാർ

    അപകടമുണ്ടായ ആദ്യ നിമിഷങ്ങളിൽ യാത്രക്കാരെ ആശുപത്രിയിലെത്തിക്കാൻ പാഞ്ഞെത്തിയത് എയർപോർട്ട് ടാക്സി ഡ്രൈവർമാർ

    22:07 (IST)07 Aug 2020

    കരിപ്പൂര്‍ വിമാനാപകടം സംഭവിച്ചതിങ്ങനെ

    വെള്ളിയാഴ്ച വൈകുന്നേരം കേരളത്തിലെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് 191 യാത്രക്കാരുമായി വന്നിറങ്ങുമ്പോഴാണ്‌ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി രണ്ടായി പിരിഞ്ഞത്. Read More

    22:03 (IST)07 Aug 2020

    രക്ഷ പ്രവർത്തനം പുരോഗമിക്കുന്നു

    21:55 (IST)07 Aug 2020

    അപകടത്തിന്റെ തീവ്രത

    21:53 (IST)07 Aug 2020

    രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയും

    21:52 (IST)07 Aug 2020

    ഷാർജയിലും ദുബായിലും ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു

    കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തെന്നിമാറിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഷാർജയിലും ദുബായിലും ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു.

    21:51 (IST)07 Aug 2020

    21:49 (IST)07 Aug 2020

    വിമാനത്തിൽ 10 കുട്ടികളും

    രാത്രി 7.41നാണ് അപകടമെന്ന് എയർ ഇന്ത്യ അറിയിച്ചു. ലാൻഡിംഗ് സമയത്ത് തീപിടിത്തമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിൽ പത്ത് കുട്ടികളടക്കം 174 യാത്രക്കാരും 2 പൈലറ്റുമാരും 4 ക്യാബിൻ ക്രൂ അംഗങ്ങളുമാണുള്ളത്.

    21:47 (IST)07 Aug 2020

    കൺട്രോൾ റൂം

    publive-image

    21:44 (IST)07 Aug 2020

    വിമാനാപകടം - പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു

    പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. പൈലറ്റ് അടക്കം ചിലർ മരണമടഞ്ഞിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരം ലഭ്യമായിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

    21:44 (IST)07 Aug 2020

    പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ

    കോഴിക്കോട് മിംസ് ആശുപത്രിയിൽ ൽ 14 പേരെ എത്തിച്ചു. മൂന്നുപേരുടെ നില ഗുരുതരം. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ 13 പേർ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പരുക്കവരെ എത്തിക്കുന്നു

    21:41 (IST)07 Aug 2020

    കേരളത്തിന് ഇന്ന് ദൗര്‍ഭാഗ്യകരമായ ദിവസം: ഉമ്മന്‍ ചാണ്ടി

    21:39 (IST)07 Aug 2020

    കരിപ്പൂർ വിമാനത്താവളത്തിലെ ടേബിൾ ടോപ് റൺവേ

    21:34 (IST)07 Aug 2020

    രണ്ട് യാത്രക്കാർ മരിച്ചു

    'യാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു. മറ്റ് ചില യാത്രക്കാർ ഗുരുതരാവസ്ഥയിലാണ്, മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടതുണ്ട്. കൂടുതൽ ആംബുലൻസുകളും സന്നദ്ധപ്രവർത്തകരും ആവശ്യമാണ്,' കോണ്ടൊട്ടിയിലെ മേഴ്‌സി ആശുപത്രിയിലുണ്ടായിരുന്ന എം‌എൽ‌എ ടിവി ഇബ്രാഹിം പറഞ്ഞു.

    21:32 (IST)07 Aug 2020

    കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

    കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുsർന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്
    എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ 04832719493

    21:31 (IST)07 Aug 2020

    publive-image

    21:30 (IST)07 Aug 2020

    കരിപ്പൂർ വിമാനാപകടത്തിൽ അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി

    അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അദ്ദേഹം തൃശൂരിൽ നിന്ന് പുറപ്പെട്ടു.ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും  രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു.
    അപകടമരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

    21:30 (IST)07 Aug 2020

    ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു

    ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

    21:28 (IST)07 Aug 2020

    വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യം

    publive-image

    21:25 (IST)07 Aug 2020

    വിമാനത്തിൽ 191 പേർ

    191 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് എ എക്സ് ബി 1344, ബി 737 ദുബായ്-കാലിക്കറ്റ് വിമാനമാണ് അപകടത്തിൽപെട്ടത്. റൺ‌വേയിൽ ലാൻഡ് ചെയ്ത ശേഷം റൺവേയുടെ അറ്റത്തേക്ക് നീങ്ങുകയും തെന്നി താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. വീണ ശേഷം വിമാനം രണ്ടു കഷണങ്ങളായെന്നും ഡിജിസിഎ അറിയിച്ചു.

    21:23 (IST)07 Aug 2020

    വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

    കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറി അപകടം. Air India Express 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നുണ്ട്. നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ഫയര്‍ ഫോഴ്‌സും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.

    Karipur Airport Plane Accident:ടേബിൾ ടോപ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്.

    ഇന്ന് രാത്രി 7.50ഓടെയാണ് അപകടമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ബഷീർ പറഞ്ഞു. കനത്ത മഴ കാരണം പ്രദേശത്ത് വെള്ളം കെട്ടിനിൽക്കുകയായിരുന്നെന്നാണ് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. വിമാനം തെന്നി വീഴുകയായിരുന്നു.

    പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. 90 ശതമാനം യാത്രക്കാരെയും പുറത്തെടുത്തു. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. രക്ഷാ പ്രവർത്തനം നടത്തുന്നു. മലപ്പുറത്ത് നിന്നും മഞ്ചേരിയിൽ നിന്നും ഫയർഫോഴ്ച് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

    Flight

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: