/indian-express-malayalam/media/media_files/2025/01/16/NnzGDvMJbRj0HTunWhB8.jpg)
ഫയൽ ഫൊട്ടോ (എക്സ്)
ഡൽഹി: പേടകങ്ങളെ ബഹിരാകാശത്തുവച്ചു കൂട്ടിയോജിപ്പിക്കുകയും വേര്‍പെടുത്തുകയും ചെയ്യുന്ന സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി, ആദ്യ അൺഡോക്കിങ് ശ്രമം ഐഎസ്ആര്‍ഒ ഇന്നു നടത്തിയേക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉപഗ്രഹങ്ങളെ വേർപെടുത്തിയ ശേഷം, കൃത്യത മെച്ചപ്പെടുത്താൻ വീണ്ടും ഡോക്കിങ് പരീക്ഷണം നടത്തും.
ജനുവരി 16-നാണ് രണ്ട് ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യുന്ന സ്‌പെയ്‌ഡെക്‌സ് ദൗത്യം ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസ്, റഷ്യ, ചൈന എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ.
വേഗത്തിൽ ചലിക്കുന്ന രണ്ട് ഉപഗ്രഹങ്ങളെയോ ബഹിരാകാശ പേടകങ്ങളെയോ ഒരുമിപ്പിച്ച് ഭ്രമണപഥത്തിൽ ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് ഡോക്കിങ്. ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിയാത്ത വലിയ പേലോഡുകൾ ഉപയോഗിക്കേണ്ടിവരുന്ന ദൗത്യങ്ങളിൽ ഇത് പ്രധാനമാണ്.
ബഹിരാകാശനിലയ ക്രൂ എക്സ്ചേഞ്ച്, ബഹിരാകാശനിലയങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കൽ തുടങ്ങിയ നിർണായക ജോലികൾക്ക് ഈ സാങ്കേതികവിദ്യകൾ ഇല്ലാതെ പറ്റില്ല. അതുപോലെ ഗ്രഹാന്തര പര്യവേക്ഷണം, ആകാശഗോളങ്ങളിൽനിന്നുള്ള സാമ്പിൾ ശേഖരണം ഉൾപ്പെടെയുള്ള സങ്കീർണ ദൗത്യങ്ങൾക്കും ഇവ അനിവാര്യം. ഭൂമിയിൽനിന്ന് ബഹിരാകാശയാത്രികർ ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുമ്പോൾ അവരുടെ പേടകം സ്റ്റേഷനിൽ കൃത്യമായി ഡോക്ക് ചെയ്യണം. ഇത് ക്രൂവിന്റെയും ചരക്കുകളുടെയും സുരക്ഷിതമായ കൈമാറ്റം ഉറപ്പാക്കുന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തിയതിയാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്‌പെയ്‌ഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് പിന്നീട് ജനുവരി ഒമ്പതിലേക്ക് മാറ്റിവെച്ചു. നാലാം ശ്രമത്തിലാണ് ഐഎസ്ആർഒ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
Read More
- സ്പെയ്ഡെക്സ് ദൗത്യം വിജയകരം; ഐഎസ്ആർഒയ്ക്ക് ചരിത്രനേട്ടം
- റീൽസ് പ്രേമികൾക്ക് സന്തോഷവാർത്ത; ഇൻസ്റ്റഗ്രാമിൽ ഇനി 3 മിനിറ്റു വരെയുള്ള റീലുകളാവാം
- ഈ മെസേജുകൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി വാട്സ്ആപ്പ്
- 'ജംപ്ഡ് ഡെപ്പോസിറ്റ് തട്ടിപ്പ്,' ആശങ്ക വേണ്ടെന്ന് എൻപിസിഐ; കാരണം ഇത്
- ഇനി ഗൂഗിൾ വാർത്ത വായിച്ചുതരും; എഐ ഓഡിയോ ഫീച്ചറുമായി കമ്പനി
- മനുഷ്യ സഹായമില്ലാതെ ശസ്തക്രിയ ചെയ്യാൻ എഐ; പരിശീലനം പൂർത്തിയാക്കി ഗവേഷകർ
- ഗൂഗിൾ പേയ്ക്കും ഫോൺപേയ്ക്കും എട്ടിന്റെ പണി; വാട്സ്ആപ്പ് പേയുടെ പരിധി നീക്കി എൻപിസിഐ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.