/indian-express-malayalam/media/media_files/2025/01/16/NnzGDvMJbRj0HTunWhB8.jpg)
ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആര്‍ഒ ഔദ്യോഗികമായി സ്ഥിരീകരിച്ചു
ബെംഗളൂരു: പേടകങ്ങളെ ബഹിരാകാശത്തുവച്ചു കൂട്ടിയോജിപ്പിക്കുകയും വേര്‍പെടുത്തുകയും ചെയ്യുന്ന സ്‌പെയ്‌ഡെക്‌സ് ദൗത്യം വിജയകരം. സ്‌പെയ്‌ഡെക്‌സ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആര്‍ഒ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസ്, റഷ്യ, ചൈന എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തിയതിയാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്‌പെയ്‌ഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് പിന്നീട് ജനുവരി ഒമ്പതിലേക്ക് മാറ്റിവെച്ചു. നാലാം ശ്രമത്തിലാണ് ഐഎസ്ആർഒ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
ഇന്ത്യൻ സഞ്ചാരികളെ ബഹിരാകാശത്ത് അയയ്ക്കുന്ന ഗഗൻയാൻ, ചന്ദ്രോപരിതലത്തിലുള്ള സാംപിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച് പഠനം നടത്താനുള്ള ചന്ദ്രയാൻ–4 എന്നീ പദ്ധതികൾക്ക് ഐഎസ്ആർഒയുടെ പുതിയ നേട്ടം മുതൽക്കൂട്ടാകും.
Read More
- ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ ധാരണ; ഗാസ യുദ്ധത്തിന് താൽക്കാലിക വിരാമം
- 'ഇന്ത്യയിൽ അല്ല;' സക്കർബർഗിൻ്റെ തിരഞ്ഞെടുപ്പ് പരാമർശത്തിൽ മാപ്പു പറഞ്ഞ് മെറ്റ
- സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മോഹൻ ഭാഗവതിന്റെ പരാമർശം; രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് രാഹുൽ ഗാന്ധി
- സ്പേഡെക്സ് ദൗത്യം വൈകും, ട്രയൽ പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.