scorecardresearch

സൈബർ കുറ്റവാളികൾക്ക് കേന്ദ്രത്തിന്റെ കൂച്ചുവിലങ്; 3 മാസത്തിനിടെ തടഞ്ഞത് 1,800 കോടിയുടെ തട്ടിപ്പ്

ആറു ലക്ഷത്തോളം വഞ്ചനാപരമായ ഇടപാടുകൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം

ആറു ലക്ഷത്തോളം വഞ്ചനാപരമായ ഇടപാടുകൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം

author-image
Tech Desk
New Update
Cyber Crime, Online Scam, phishing, cyber scam

ഫയൽ ഫൊട്ടോ

സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ഏകോപിത സംവിധാനമായ 'സസ്പെക്റ്റ് രജിസ്ട്രി'യിലൂടെ മൂന്ന് മാസത്തിനുള്ളിൽ നിരസിച്ചത് ആറു ലക്ഷത്തോളം വഞ്ചനാപരമായ ഇടപാടുകൾ. 1,800 കോടി രൂപയുടെ തട്ടിപ്പാണ് ഇതിലൂടെ തടയാനായതെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (എൻസിആർപി) അടിസ്ഥാനമാക്കി സൃഷ്ടിച്ച രജിസ്‌ട്രിയിൽ സാമ്പത്തിക തട്ടിപ്പുമായും വിവിധ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 1.4 ദശലക്ഷം സൈബർ കുറ്റവാളികളുടെ വിവരങ്ങൾ അടങ്ങിയിട്ടുണ്ട്.

Advertisment

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ വർഷം സെപ്റ്റംബർ 10നാണ് 'ഓൺലൈൻ സസ്പെക്റ്റ് രജിസ്ട്രി' പുറത്തിറക്കിയത്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററാണ് (I4C) സേവനം വികസിപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര അന്വേഷണ, രഹസ്യാന്വേഷണ ഏജൻസികൾക്കും ഇതിൽ നിന്ന് വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയും.

ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടെയാണ് രജിസ്ട്രി വികസിപ്പിച്ചിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ആളുകളെക്കുറിച്ചുള്ള ഏകീകൃത വിവരങ്ങൾ അടങ്ങിയ ഒരു കേന്ദ്ര-തല ഡാറ്റാബേസായാണ് രജിസ്ട്രിയുടെ പ്രവർത്തനം.

സസ്പെക്റ്റ് രജിസ്ട്രിയുടെ സഹായത്തോടെ ഏകദേശം 6.10 ലക്ഷം വഞ്ചനാപരമായ ഇടപാടുകൾ തടയാനായതായും, കഴിഞ്ഞ ഡിസംബർ 1 വരെ ഏകദേശം 1,800 കോടി രൂപ കബളിപ്പിക്കപ്പെടാതെ സംരക്ഷിക്കാനായെന്നും ആഭ്യന്തര മന്ത്രായല വൃത്തം അറിയിച്ചു. 'അടുത്തിടെ, റിസർവ് ബാങ്ക് രാജ്യത്തെ എല്ലാ ബങ്കുകളോടും  സംരംഭത്തിൻ്റെ ഭാഗമാകാനും സസ്പെക്റ്റ് രജിസ്ട്രി ആവരുടെ സിസ്റ്റത്തിൽ ഉപയോഗിക്കാനും ആവശ്യപ്പെട്ടിരുന്നു,' എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 

Read More

Advertisment
Cyber Crime Cyber Frauds

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: