/indian-express-malayalam/media/media_files/2025/03/08/qtG0SnoBtiUA14U37uQq.jpg)
ചിത്രം: എക്സ്
ബ്ലോക്ബസ്റ്റർ വിജയം നേടി ബേളിവുഡിൽ തരംഗമായി മാറുകയാണ് വിക്കി കൗശൽ നായകനായ 'ഛാവ.' ഈ വർഷത്തെ ഏറ്റവും മികച്ച ഹിന്ദി ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയ സിനിമ ബോക്സ് ഓഫീസിലും കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ വിചിത്രമായൊരു വാർത്തായാണ് മധ്യപ്രദേശിൽ നിന്നു വരുന്നത്.
ഛാവ കണ്ട് നിരവധി ആളുകളാണ് സ്വർണം കുഴിച്ചെടുക്കാനായി അസിർഗഡ് കോട്ടയ്ക്ക് സമീപം തടിച്ചുകൂടിയത്. മുഗൾ കാലഘട്ടത്തിലെ സ്വർണം മണ്ണിനടിയിൽ കുഴിച്ചിട്ടിരിക്കുകയാണെന്ന് വിശ്വസിച്ചാണ് ആളുകൾ ഇങ്ങോട്ടേക്ക് എത്തിയത്. സ്വർണം കണ്ടെത്താനായി മെറ്റൽ ഡിറ്റക്ടറുകൾ പോലും ചിലർ കൊണ്ടുവന്നുവെന്നാണ് റിപ്പോർട്ട്.
After watching bollywood film #Chhava, villagers near Asirgarh Fort in Burhanpur, (MP) launched a Gold hunt after the dawn.
— काश/if Kakvi (@KashifKakvi) March 7, 2025
With flashlights & metal detectors, they’ve been digging fields, chasing rumors of Mughal-era treasure !
The gold diggers ran away when Police arrived. pic.twitter.com/LXBsugE1cG
രാത്രി 7 മുതൽ പുലർച്ചെ 3 വരെ തുടർച്ചയായി ആളുകൾ സ്വർണം തിരഞ്ഞ് പ്രദേശത്ത് കുഴികളെടുത്തു. പൊലീസ് എത്തിയാണ് ജനക്കൂട്ടത്തെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചത്. ടോർച്ചുകളും മെറ്റൽ ഡിറ്റക്ടറുകളും ഉപയോഗിച്ച് സ്വർണം തിരയുന്ന ജനങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
മുഗൾ ചരിത്രവുമായി ആഴത്തിൽ ബന്ധമുള്ളയിടമാണ് അസിർഗഡ് കോട്ട. മറാത്തകൾക്കെതിരായ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ സൈനിക നടപടികൾക്കു ശേഷം നിധികൾ അസിർഗഡ് കോട്ടയിൽ ഒളിപ്പിച്ചതായി അഭ്യൂഹങ്ങളുണ്ട്. ഛാവയിലും ഇക്കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. ഇതു വിശ്വസിച്ചാണ് സിനിമ കണ്ട ജനങ്ങൾ നിധി തേടി ഇറങ്ങിയത്.
Read More
- 'ആ കുട്ടികളെക്കാൾ കുഞ്ഞു മനസാണ് സാറിനിപ്പോൾ, അറിയാതെ വിതുമ്പിപ്പോയി;' വീഡിയോ
- 'തുരുത്തിൽ പെട്ടാല്ലോ ദൈവമേ, പോരാത്തതിന് ഒരു ചോരക്കൺ മുയലും;' വൈറലായി വീഡിയോ
- 'ഒന്നു തൊഴുതേക്കാം, ചുട്ട കോഴിയെ പറപ്പിക്കാനുള്ള ഹോമം ആണെന്ന് തോന്നുന്നു;' വീഡിയോ
- കൊടും ചതി; കട്ടപ്പ പോലും ഇങ്ങനെ പിന്നിൽ നിന്നും കുത്തി കാണില്ല
- 'മോള് വീട്ടിൽപ്പോ, അച്ഛൻ ഇന്ന് പൊളിച്ച് അടുക്കും,' സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് ഒരു അച്ഛനും മോളും
- 'ഒരുത്തനെ കൊന്നിട്ട് എല്ലാം കൂടി ചിരിച്ചോണ്ട് നിൽക്കുവാ;' മരണമാസ്സിലെ നിഗൂഢത ചികഞ്ഞ് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.