/indian-express-malayalam/media/media_files/2025/05/29/TUpJxTIaUlQbdqHzgdTR.jpg)
കശ്മീരിൽ സുരക്ഷാ സേന പിടികൂടിയ ഭീകരർ
Jammu Kashmir Terror Attack: ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് ലഷ്‌കർ ഇ തൊയ്ബ ഭീകരർ പിടിയിൽ. ഷോപിയാർ ജില്ലയിൽ നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലാകുന്നത്. ഇർഫാൻ ബഷീർ, ഉസൈർ സലാം എന്നീ ഭീകരരാണ് പിടിയിലായതെന്ന് സുരക്ഷാസേന പറഞ്ഞു. എന്നാൽ ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല.
Also Read: പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം
പിടികൂടിയ ഭീകരരിൽ നിന്ന് രണ്ട് എകെ 56 റൈഫിളുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, ഒരു മൊബൈൽ ഫോൺ, ഒരു സ്മാർട്ട് വാച്ച, 5400 രൂപ എന്നിവ കണ്ടെത്തിയെന്ന് സുരക്ഷാ സേന അറിയിച്ചു. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി സുരക്ഷിത താവളത്തിലേക്ക് മാറ്റിയെന്നും സുരക്ഷാസേന അറിയിച്ചു.അതേസമയം, കൂടുതൽ ഭീകരർ പൂഞ്ചിലെ ബാസ്‌കുചാൻ പ്രദേശത്തുണ്ടെന്ന് വിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രി മുതൽ സുരക്ഷാസേന പരിശോധന തുടർന്നുവരികയാണ്.
Also Read: പതിറ്റാണ്ടുകളായി ഭീകരവാദത്തിന്റെ ഇര; ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
അതേസമയം, പാക് അധിനിവേശ കശ്മീരിൽ താമസിക്കുന്നവർ ഇന്ത്യക്കാരാണെന്നും ഒരുദിനം അവർ സ്വമേധയാ തങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങിവരുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും നമ്മളിൽ നിന്ന് വേർപിരിഞ്ഞ് സഹോദരങ്ങൾ ഒരുദിനം ഇന്ത്യയുടെ മുഖ്യധാരയിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനുമായുള്ള ഭാവിയിലെ ഏത് സംഭാഷണവും അതിർത്തി കടന്നുള്ള തീവ്രവാദത്തെയും പാക് അധിനിവേശ കശ്മീരിനെയും കുറിച്ച്് മാത്രമായിരിക്കും. ഭീകരവാദത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് പാഠം പാക്കിസ്ഥാൻ ഇപ്പോൾ പഠിച്ചുകാണും. ഇല്ലെങ്കിൽ ഇന്ത്യ പഠിപ്പിച്ചിട്ടുണ്ട്-രാജനാഥ് സിംഗ് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.