/indian-express-malayalam/media/media_files/ffLkI31T8DkULm7dOhjw.jpg)
ചിത്രം: എക്സ്
ഇത്തരമൊരു കൈമാറ്റം 1971ലെ ഫെഡറൽ ഇലക്ഷൻ കാമ്പെയ്ൻ ആക്ട് ലംഘനമാണെന്ന്, കാമ്പെയ്ൻ ജനറൽ കൗൺസൽ ഡേവിഡ് വാറിംഗ്ടൺ സമർപ്പിച്ച പരാതിയിൽ, ട്രംപ് ആരോപിച്ചു. കമല ഹാരിസിന്റെ പ്രചാരണത്തിനായി 91.5 മില്യൺ ഡോളർ വകമാറ്റിയെന്നും, തിരഞ്ഞെടുപ്പ് പ്രചാരണ നിയമത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വകമാറ്റലും ഏറ്റവും വലിയ ലംഘനവുമാണിതെന്നും ട്രംപ് ആരോപിച്ചു.
പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുന്നതായി ഞായറാഴ്ചയാണ് ബൈഡൻ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥിയായി കമല ഹാരിസിനെ അനുകൂലിക്കുന്നതായും ബൈഡൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കമല ഹാരിസിന് വിജയ സാധ്യത പ്രവചിച്ച് സർവേ ഫലം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
പരാതി അടിസ്ഥാനരഹിതമെന്ന് കമല ഹാരിസ് പ്രതികരിച്ചു. ഡെമോക്രാറ്റുകളുടെ മുന്നേറ്റത്തിൽ നിന്ന് വ്യതിചലിപ്പിക്കാനുള്ള ശ്രമമായാണ് ട്രംപിന്റെ നടപടികളെന്ന് വക്താവ് ചാൾസ് ക്രെച്ച്മർ ലുത്വക് പറഞ്ഞു. അതേസമയം, വിജയകരമായ ധനസമാഹരണ ശ്രമങ്ങളെ ഡെമോക്രാറ്റ് കാമ്പയിൻ എടുത്തുകാണിച്ചു. 36 മണിക്കൂറിനുള്ളിൽ 100 മില്യൺ ഡോളർ സംഭാവനയായി കമല ഹാരിസ് സമാഹരിച്ചെന്നും കാമ്പെയ്ൻ അറിയിച്ചു.
Read More
- നേപ്പാളിൽ വിമാനം തകർന്നുവീണ് 18 മരണം, രക്ഷപ്പെട്ട പൈലറ്റ് ഗുരുതരാവസ്ഥയിൽ
- ബജറ്റിലെ അവഗണന: പാർലമെന്റിനു പുറത്ത് പ്രതിപക്ഷ പ്രതിഷേധം
- സംസ്ഥാനങ്ങളോടുള്ള അവഗണന, ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാനൊരുങ്ങി ഇന്ത്യാസഖ്യം
- ബജറ്റ് വിവേചനപരം, നിതി ആയോഗ് യോഗം ബഹിഷ്കരിച്ച് നാലു മുഖ്യമന്ത്രിമാർ
- നീറ്റ്-യുജി; അന്തിമ ഫലം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കേന്ദ്രം
- കസേര കാക്കാനുള്ള ബജറ്റ്- രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.