scorecardresearch

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 30പേർ കൊല്ലപ്പെട്ടു; സംസ്ഥാനത്തെ ഏറ്റവും വലിയ ഏറ്റുമുട്ടൽ

പ്രത്യേക ടാസ്ക് ഫോഴ്സും ഡിആർജിയും ചേർന്നു ഇൻ്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്

പ്രത്യേക ടാസ്ക് ഫോഴ്സും ഡിആർജിയും ചേർന്നു ഇൻ്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്

author-image
WebDesk
New Update
29 Maoists killed | Bastar

ഫയൽ ഫൊട്ടോ

റായ്പൂർ: ഛത്തീസ്ഗഡിൽ വൻ മാവോയിസ്റ്റ് വേട്ട. ദന്തേവാഡ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 30ഓളം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇൻ്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. കീഴടങ്ങിയ മാവോയിസ്റ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സേനയായ ഡിആർജിയും ടാസ്ക് ഫോഴ്സും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഛത്തീസ്ഗഢിൻ്റെ 24 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷനാണിത്.

Advertisment

ഗോവൽ, നെൻഡൂർ, തുൽതുലി എന്നീ ഗ്രാമങ്ങൾക്കു സമീപത്തെ വനപ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തു നിന്ന് മൃതദേഹങ്ങളും, എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങളും കണ്ടെടുത്തിട്ടുണ്ട്. വിശദമായ തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഇതോടെ ഈ വർഷം നക്സൽ അക്രമത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 187 ആയി. 15 സുരക്ഷാ ഉദ്യോഗസ്ഥരും 47 സാധാരണക്കാരും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് ശക്തികേന്ദ്രമായ അബുജ്മദിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 50 ശതമാനത്തിലധികം പ്രദേശം സുരക്ഷ സേന വീണ്ടെടുത്തിട്ടുണ്ട്.

ഏപ്രിലിൽ കാങ്കർ ജില്ലയിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. സെപ്റ്റംബർ 3ന് ദന്തേവാഡ- ബിജാപൂർ ജില്ലകളുടെ അതിർത്തി പ്രദേശത്ത്, ആറു സ്ത്രീകൾ ഉൾപ്പെടെ ഒമ്പതു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവമാണ് സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്ത അവസാനത്തെ വലിയ ഏറ്റുമുട്ടൽ.

Read More

Advertisment
Maoist Maoist Violence Chathisgarh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: