/indian-express-malayalam/media/media_files/F6tHWrg5blPk442cVQns.jpg)
മുഹമ്മദ് യൂനസ് (ഫൊട്ടോ കടപ്പാട്-എക്‌സ്)
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി നേബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. യൂനസിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തു. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
രാജ്യത്തെ ഭരണഘടനയെ സംരക്ഷിക്കുമെന്നും ചുമതലകൾ ആത്മാർത്ഥമായി നിർവ്വഹിക്കുമെന്നും അധികാരം ഏറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. ഇന്ന് മഹത്തായ ദിനമാണ്. ബംഗ്ലാദേശ് പുതിയ വിജയദിനം കുറിച്ചിരിക്കുന്നു.ക്രമസമാധാനം ഉറപ്പുവരുത്താതെ ഒരു ചുവടു പോലും മുന്നോട്ടു വെക്കാനാകില്ല. എല്ലാവരും നമ്മുടെ സഹോദരങ്ങളാണ്. എല്ലാവരെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മുഹമ്മദ് യൂനുസ് അഭിപ്രായപ്പെട്ടു.
നേരത്തെ പാരീസിൽ നിന്ന് വ്യാഴാഴ്ച ധാക്കയിലെത്തിയ അദ്ദേഹത്തിന് വൻ വരവേൽപ്പാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നൽകിയത്. 2006ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവാണ് ഡോ. യൂനുസ്. ചെറുകിടസംരംഭങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നതിന് 1983-ൽ ബംഗ്ലാദേശിലുടനീളം ഗ്രാമീണബാങ്കുകൾ സ്ഥാപിച്ചയാളാണ് യൂനുസ്. ഗ്രാമീണബാങ്കിങ്ങിലൂടെ ബംഗ്ലാദേശിന്റെ ദാരിദ്യനിർമാർജനത്തിൽ സുപ്രധാന പങ്കുവഹിച്ചതിനാണ് 2006-ൽ യൂനുസിന് നൊബേൽസമ്മാനം ലഭിച്ചത്.
തൊഴിൽനിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഈവർഷമാദ്യമാണ് മുഹമ്മദ് യൂനുസിനെയും മറ്റു മൂന്നുപേർക്കും കോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. പിന്നീട് മുഹമ്മദ് യൂനുസിന് ജാമ്യം ലഭിച്ചു. തുടർന്നാണ് അദ്ദേഹം യൂറോപ്പിലേക്ക് പോയത്. ഹസീനയുടെ കടുത്ത വിമർശകനായിരുന്നതിന്റെ പേരിൽ സർക്കാർ നിരന്തരം വേട്ടയാടിയ യൂനുസിന്റെപേരിൽ 100-ലധികം ക്രിമിനൽക്കേസുകളാണ് ചുമത്തിയിരുന്നത്. എന്നാൽ ഒരു കേസിൽ മാത്രമാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.
സ്വാതന്ത്ര സമര സേനാനികളുടെ കുടുംബത്തിന് സർക്കാർ മേഖലയിൽ അനുവദിച്ച തൊഴിൽസംവരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭമാണ് ഷെയ്ഖ് ഹസീന നേതൃത്വം നൽകുന്ന അവാമി ലീഗിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത്. സംവരണത്തിന് എതിരെ തുടങ്ങിയ പ്രക്ഷോഭം പിന്നീട് ഹസീനയുടെ രാജിക്ക് വേണ്ടിയായി മാറുകയായിരുന്നു. പ്രക്ഷോഭം കലാപമായി മാറിയതോടെ രാജിവെച്ച ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.
Read More
- ഷെയ്ഖ് ഹസീന താത്കാലികമായി ഇന്ത്യയിൽ തുടരും
- ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ മുഹമ്മദ് യൂനസ് നയിക്കും
- അഫ്ഗാനിസ്ഥാനിന്റെയും ശ്രീലങ്കയുടെയും തനിയാവർത്തനം; ബംഗ്ലാദേശ് ഇനി എങ്ങോട്ട്?
- ബംഗ്ലാദേശ്; സ്ഥിതി അതീവ ഗുരുതരം: ഹസീന എവിടേക്കെന്നതിൽ ഇന്ന് തീരൂമാനം ഉണ്ടാകും
- ഹസീനയുമായുള്ള വിമാനം ഗാസിയാബാദിൽ; ലണ്ടനിലേക്ക് പോകാനെന്ന് സൂചന
- ബംഗ്ലാദേശ് പ്രക്ഷോഭം; പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് മമത
- നേട്ടവും കോട്ടവും ഒരുപോലെ; സംഭവബഹുലം ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.