/indian-express-malayalam/media/media_files/uAfxIOOMguI8W9CXOXav.jpg)
പ്രതീകാത്മക ചിത്രം
ബെംഗളൂരു: കർണാടകയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച ദളിത് യുവാവിനെ ക്രൂരമായി മർദിച്ച സവര്‍ണ സംഘം അറസ്റ്റിൽ. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. 21 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
സെപ്തംബർ 10ന് ഉഗൽവാട്ട് ഗ്രാമത്തിലെ ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന് ആരോപിച്ച് അർജുൻ മദാർ എന്ന 28 കാരനെയാണ് മർദിച്ചത്. ആദ്യം ഗ്രാമവാസിയായ മുദ്ഗൗഡ റെഡ്ഡി എന്നയാൾ തന്നെ തടഞ്ഞു നിർത്തുകയും ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ശകാരിക്കുകയും ചെയ്തതായി അർജുൻ പൊലീസിനോട് പറഞ്ഞു.
തൊട്ടു പിന്നാലെ ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് സവര്‍ണ വിഭാഗത്തിൽപെട്ട നിരവധി ആളുകൾ സ്ഥലത്തേക്കെത്തുകയും, യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്തു. 14ന് രാവിലെ യുവാവിനോട് ഗ്രാമവാസികൾ ആരും സംസാരിക്കരുതെന്ന് നിർദേശം നൽകി. ലംഘിക്കുന്നവർക്ക് പിഴയും ശിക്ഷയും നൽകുമെന്നും ഇവർ പ്രഖ്യാപിച്ചു.
സംഭവത്തിനെതിരെ വ്യാപക വിർമശനം ഉയർന്നതോടെ, ബാഗൽകോട്ട് പൊലീസ് സൂപ്രണ്ട് വൈ അമർനാഥ് റെഡ്ഡി നേരിട്ട് പ്രദേശം സന്ദർശിച്ചു. ശനിയാഴ്ച കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ ജാനകി കെ.എം. ഞായറാഴ്ച സ്ഥലത്തെത്തി ദളിത്, സവർണ വിഭാഗങ്ങളുമായി ചർച്ച നടത്തുകയും സമാധാനം നിലനിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.
Read More
- ജമ്മു-കശ്മീരിലെ ഭീകരവാദം കുഴിച്ചുമൂടും; പുനരുജ്ജീവിപ്പിക്കാൻ ആരും ധൈര്യപ്പെടില്ലെന്ന് അമിത് ഷാ
- ആദ്യ വന്ദേ മെട്രോ ട്രെയിൻ നാളെ മുതൽ സർവ്വീസ് തുടങ്ങും
- ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ബിൽ ഈ സർക്കാരിന്റെ കാലത്തുണ്ടായേക്കും
- കെജ്രിവാളിന്റെ പിൻഗാമി ആര്? എല്ലാ കണ്ണൂകളും ഇന്ദ്രപ്രസ്ഥത്തിലേക്ക്
- ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം
- കൊൽക്കത്ത യുവഡോക്ടറുടെ കൊലപാതകം;ആർജി കാർ മുൻ പ്രിൻസിപ്പലിനെ കസ്റ്റഡിയിൽ വിട്ടു
- ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കേന്ദ്രം ഉയർത്തി
- രണ്ടു ദിവസത്തിനകം രാജി; അപ്രതീക്ഷിത പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.