/indian-express-malayalam/media/media_files/d3I0HRksM6wSIKPNkgo6.jpg)
സന്ദീപ് ഘോഷും അഭിജിത്ത് മൊണ്ടലും കുറ്റകൃത്യത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയിൽ വാദിച്ചു
കൊൽക്കത്ത: കൊൽക്കത്തയിൽ യുവഡോക്ടറെ ക്രൂരപീഡനത്തിരയാക്കി കൊലപ്പെടുത്തിയ കേസിൽ ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് അഭിജിത്ത് മൊണ്ടോൾ എന്നിവരെ മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. സിബിഐയുടെ ഹർജി പരിഗണിച്ച കൊൽക്കത്ത സീൽദയിലെ കോടതിയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്.
സന്ദീപ് ഘോഷും അഭിജിത്ത് മൊണ്ടലും കുറ്റകൃത്യത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയിൽ വാദിച്ചു. കൊലപാതകത്തിന് ശേഷവും തെളിവ് നശിപ്പിക്കാനും ഇരുവരും ശ്രമിച്ചെന്നും സിബിഐ കോടതിയിൽ വാദിച്ചു.
അതേസമയം,യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്ന് വീണ്ടും അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിഷേധക്കാർക്കിടയിലേക്ക് നേരിട്ടെത്തിയാണ് സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
തന്നെ വിശ്വസിക്കുമെങ്കിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്നും, അതിന് സമയം ആവശ്യമാണെന്നും മമത പറഞ്ഞു. ജൂനിയർ ഡോക്ടർമാർ രാജി ആവശ്യപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ തന്റെ സുഹൃത്തുക്കളല്ലെന്നും, അന്വേഷണത്തിന് സമയം വേണമെന്നും മമത കൂട്ടിച്ചേർത്തു. ഡോക്ടർമാർ ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള തന്റെ അവസാന ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More
- ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കേന്ദ്രം ഉയർത്തി
- രണ്ടു ദിവസത്തിനകം രാജി; അപ്രതീക്ഷിത പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ
- യുപിയിൽ ബഹുനില കെട്ടിടം തകർന്ന് ആറു കുട്ടികൾ ഉൾപ്പെടെ പത്തുപേർക്ക് ദാരുണാന്ത്യം
- ആറു റൂട്ടുകൾ; പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
- കെജ്രിവാളിന്റെ ജാമ്യം; പടക്കം പൊട്ടിച്ച ആംആദ്മി പ്രവർത്തകർക്കെതിരെ കേസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us