/indian-express-malayalam/media/media_files/t4Ozr2swYhQUQIz0ne7b.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവും കൃഷ്ണനഗർ എംപിയുമായ മഹുവ മൊയ്ത്രയ്‌ക്കെതിരായ അപകീർത്തി കേസിൽ, പൊലീസിനോട് മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹുവ സമർപ്പിച്ച ഹർജിയിലാണ് സിറ്റി പൊലീസിനോട് ഡൽഹി ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടത്.
കേസിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്, ഡൽഹി പൊലീസിന് നൽകിയ നോട്ടീസിൽ ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ ആവശ്യപ്പെട്ടു. ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖാ ശർമ്മയ്‌ക്കെതിരായ അപകീർത്തികരമായ പരാമർശത്തിലാണ്, മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ് എടുത്തുത്. ഡല്‍ഹി പൊലീസ് പ്രത്യേകസെല്ലിലെ ഐ.എഫ്.എസ്.ഒ യൂണിറ്റാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സമൂഹമാധ്യമമായ എക്സിലൂടെ മഹുവ വനിതാ കമ്മിഷന്‍ അധ്യക്ഷയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയതാണ് കേസിനാധാരം. ജൂലൈ 4ന്, ഉത്തർപ്രദേശിലെ ഹത്രസിൽ തിക്കിലും തിരക്കിലും പെട്ട് 121-പേര്‍ മരിച്ച സ്ഥലം രേഖ ശർമ്മ സന്ദര്‍ശിച്ചിരുന്നു. ഇതിൽ നിന്നുള്ള വീഡിയോയിലാണ് മഹുവ കമന്റ് ചെയ്തത്.
"അവർ ബോസിൻ്റെ പൈജാമ ഉയർത്തിപ്പിടിക്കുന്ന തിരക്കിലാണ്," എന്നായിരുന്നും വിവാദങ്ങൾക്ക് വഴിവച്ച മഹുവയുടെ പരാമർശം. രേഖ ശർമയ്ക്ക് ഒരാൾ കുട പിടിച്ചുകൊടുത്തതായിരുന്നു വീഡിയോ. എന്നാൽ മഹുവ തൻ്റെ കമന്റ് പിന്നീട് ഡിലീറ്റ് ചെയ്തു.
സംഭവം, അപരിഷ്‌കൃതമായ പരാമർശമാണെന്നും അതിരുകടന്നതും, സ്ത്രീയുടെ അന്തസിനു നേരെയുള്ള ലംഘനമാണെന്നും വനിതാ കമ്മീഷൻ നിരീക്ഷിച്ചു. മഹുവയ്ക്കെതിരെ, എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും വിശദമായ റിപ്പോർട്ട് കമ്മീഷന് നൽകണമെന്നും, വനിത കമ്മീഷൻ നിർദേശിക്കുകയായിരുന്നു. അതേസമയം, തനിക്കെതിരെ കേസെടുക്കാൻ മഹുവ മൊയ്ത്ര ഡല്‍ഹി പൊലീസിനെ വെല്ലുവിളിച്ചിരുന്നു.
Read More
- കാർഗിൽ യുദ്ധ വിജയ സ്മരണയിൽ രാജ്യം
- വജ്രങ്ങൾ തേടി അലച്ചിൽ; ഒടുവിൽ രാജുവിന് കിട്ടി 19.22 കാരറ്റ് വജ്രം
- ഇനി മെട്രോ ടിക്കറ്റും ഗൂഗിൾ മാപ്പ് വഴിയെടുക്കാം
- തല്ല്, ശകാരവർഷം; മാനസിക സമ്മർദ്ദത്തിൽ വിമാന ജീവനക്കാർ
- ധാതുക്കൾക്ക് നൽകേണ്ട റോയൽറ്റി ഒരു നികുതിയല്ല; 1989ലെ വിധിയിൽ പിഴവെന്ന് സുപ്രീം കോടതി
- തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യം; കങ്കണ റണാവത്തിന് ഹൈക്കോടതി നോട്ടീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.