/indian-express-malayalam/media/media_files/4C8bFwY7XXD9Xaf1qryF.jpg)
ചിത്രം: എക്സ്
കൊൽക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണറും മലയാളിയുമായ ഡോ.സി.വി.ആനന്ദബോസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് മമതാ ബാനർജിയെ വിലക്കി കൊൽക്കത്ത ഹൈക്കോടതി. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതയ്ക്കും മറ്റു തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാക്കൾക്കും എതിരെ ഗവർണർ നൽകിയ മാനനഷ്ടക്കേസിലാണ് കോടതി വിധി.
ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഗവർണർക്ക് ഭരണഘടനാപരമായ അധികാര പദവിയുണ്ടെന്നും, വ്യക്തിപരമായ ആക്രമിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. ഗവർണർ ഒരു ഭരണഘടനാപരമായ അധികാരിയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ നടത്തുന്ന വ്യക്തിപരമായ ആക്രമണങ്ങളെ നേരിടാൻ അദ്ദേഹത്തിന് കഴിയില്ല, ബാറും ബെഞ്ചും അഭിപ്രായപ്പെട്ടു.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അനിയന്ത്രിതമായ അവകാശമല്ലെന്നും, വ്യക്തിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിൽ അപകീർത്തികരമായ പ്രസ്താവനകൾ നടത്താൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തിൽ, ഇടക്കാല ഉത്തരവ് അനുവദിച്ചില്ലെങ്കിൽ, അത് വാദിക്കെതിരെ അപകീർത്തികരമായ പ്രസ്താവന തുടരാനും വാദിയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കാനും പ്രതികൾക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നത് പോലെയാകുമെന്നും, കോടതി പറഞ്ഞു.
രാജ്ഭവൻ സന്ദർശിക്കുന്നതിൽ സ്ത്രീകൾ ഭയം പ്രകടിപ്പിച്ചുവെന്നും തൻ്റെ അഭിപ്രായത്തിൽ അപകീർത്തികരമായ യാതൊന്നും ഇല്ലെന്നും തൻ്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും, മമത ബാനർജി തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ ഒരു ദിവസത്തിന് ശേഷം ജൂൺ 28നാണ് ഗവർണർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
Read More
- അസി: കളക്ടർ പൂജ ഖേദ്കറിനെതിരെ നടപടി; മസൂറി ക്യാമ്പിലേക്ക് മടങ്ങിയെത്തണം
- നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതികൾ ഉൾപ്പെടെ 2പേർ സിബിഐ കസ്റ്റഡിയിൽ
- ‘ബിജെപിയുടെ തെറ്റായ നയങ്ങൾ സൈനികർക്ക് ദുരിതമാകുന്നു’: കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
- മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾക്കുള്ള സാമ്പത്തിക സഹായം കേന്ദ്രം നിർത്തി
- ജമ്മു കശ്മീരിൽ ഭീകരാക്രമണം; മേജറുൾപ്പടെ നാല് സൈനികർക്ക് വീരമൃത്യു
- നേത്രാവതി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിൻ സർവ്വീസുകൾ ഓടില്ല; റദ്ദാക്കിയ ട്രയിനുകളറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us