/indian-express-malayalam/media/media_files/rGTjL9ztjtDDQwWde0QH.jpg)
നീറ്റ് വിവാദത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ, ഫയൽ ഫൊട്ടോ
ഡൽഹി: നീറ്റ് യു.ജി പ്രവേശന പരീക്ഷയിലെ ചോദ്യ പേപ്പർ ചോർച്ച കേസിൽ രണ്ട് പ്രതികളെകൂടി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കസ്റ്റഡിയിലെടുത്തു. ജംഷഡ്പൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ 2017 ബാച്ച് സിവിൽ എഞ്ചിനീയറായ പങ്കജ് കുമാർ എന്ന ആദിത്യ, രാജു സിങ് എന്നിവരാണ് പിടിയിലായത്.
ഹസാരിബാഗിൽ നിന്ന് സീൽ ചെയ്ത പെട്ടിയിലെ ചോദ്യപേപ്പർ മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന പ്രതിയാണ് അറസ്റ്റിലായ പങ്കജ് കുമാർ. ബൊക്കാറോ നിവാസിയാണ് ഇയാൾ. പേപ്പർ മോഷ്ടിക്കാനും മറ്റ് സംഘാംഗങ്ങൾക്ക് കൈമാറാനും പങ്ക്ജ് കുമാറിനെ സഹായിച്ചയാളാണ് രാജു സിങ്. ഹസാരിബാഗിൽ നിന്നാണ് രാജു സിങ് അറിസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടു പ്രതികൾകൂടി അറസ്റ്റിലായതോടെ മെഡിക്കൽ പ്രവേശന പരീക്ഷയിലെ പേപ്പർ ചോർച്ച കേസിൽ, ആൾമാറാട്ടം, മറ്റ് ക്രമക്കേടുകൾ എന്നിവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം 14 ആയി.
ജൂലൈ 11ന്, പേപ്പർ ചോർച്ചയുടെ പിന്നിൽ പ്രവർത്തിച്ച മുഖ്യ സൂത്രധാരനെന്ന് കരുതുന്ന, രാകേഷ് രഞ്ജൻ എന്ന റോക്കിയെ പട്‌നയിൽ നിന്ന് പിടികൂടിയിരുന്നു. കേസിലെ മുഖ്യ സൂത്രധാരൻ സഞ്ജീവ് മുഖിയയുടെ ബന്ധുവാണ് രാകേഷ്.
രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കിയ ജൂൺ നാലിനാണ്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ),നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. സർക്കാർ, സ്വകാര്യ കോളേജുകളിലേക്കുള്ള മെഡിക്കൽ പ്രവേശന പരീക്ഷയാണ് നീറ്റ്. പരീക്ഷാ ഫലം പുറത്തുവന്നതോടെ ഇതുവരെ കാണത്തതരം വിവാദങ്ങളും പ്രതിഷേധങ്ങളുമാണ് രാജ്യത്തുണ്ടായത്. പരീക്ഷയെഴുതിയ 67 പേര്‍ക്ക് 720/720 മാർക്കോടെ ഒന്നാം റാങ്ക് ലഭിച്ചതും, ഇതിൽ മറ്റു വിദ്യാർഥികളും മാതാപിതാക്കളും ആശങ്കയറിയിച്ച് രംഗത്തെത്തിയതുമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
Read More
- ‘ബിജെപിയുടെ തെറ്റായ നയങ്ങൾ സൈനികർക്ക് ദുരിതമാകുന്നു’: കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
- മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾക്കുള്ള സാമ്പത്തിക സഹായം കേന്ദ്രം നിർത്തി
- ജമ്മു കശ്മീരിൽ ഭീകരാക്രമണം; മേജറുൾപ്പടെ നാല് സൈനികർക്ക് വീരമൃത്യു
- നേത്രാവതി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിൻ സർവ്വീസുകൾ ഓടില്ല; റദ്ദാക്കിയ ട്രയിനുകളറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.