/indian-express-malayalam/media/media_files/2025/05/11/GKYNwlprFXQgWdkh13td.jpg)
Photograph: (Express Archives: Tashi Tobgyal)
ഡൽഹി: ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലേയ്ക്ക് നടന്ന പാക്കിസ്ഥാൻ ഡ്രോൺ- ഷെൽ ആക്രമണങ്ങൾക്ക് മറുപടിയായി ശനിയാഴ്ച പുലർച്ചെ ഇന്ത്യ നടത്തിയ തിരിച്ചടിയ്ക്ക് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ അടക്കമുള്ള ഏറ്റവും പുതിയ യുദ്ധോപകരണങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ട്.
റഫീഖി (ഷോർകോട്ട്, ഝാങ്), മുരിദ് (ചക്‌വാൽ), നൂർ ഖാൻ (ചക്‌ലാല, റാവൽപിണ്ടി) റഹീം യാർ ഖാൻ, സുക്കൂർ, ചുനിയൻ (കസൂർ) എന്നിവിടങ്ങളിലെ പാകിസ്ഥാൻ താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്. സ്കാർഡു, ഭോലാരി, ജേക്കബ്ബാദ്, സർഗോധ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലും വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.
പാക്കിസ്ഥാനെ തിരിച്ചടിക്കാൻ, എയർ-ടു-സർഫേസ് പ്രിസിഷൻ-ഗൈഡഡ് മ്യൂണിഷൻ ആയ HAMMER, എയർ-ടു-സർഫേസ് പ്രിസിഷൻ-ഗൈഡഡ് മ്യൂണിഷൻ, എയർ-ലോഞ്ച്ഡ് ക്രൂയിസ് മിസൈലായ SCALP, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ തുടങ്ങിയ എയർ-ലോഞ്ച്ഡ് പ്രിസിഷൻ ആയുധങ്ങൾ ഉപയോഗിച്ചതായാണ് സൂചന. ഹാമർ പ്രിസിഷൻ-ഗൈഡഡ് മ്യൂണിഷനും SCALP ക്രൂയിസ് മിസൈലുകളും റാഫേൽ യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്നവയാണ്.
Read More
- അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടതായി ഒമർ അബ്ദുള്ള
- ഇന്ത്യ-പാക് വെടിനിർത്തൽ നിലവിൽ; സ്ഥിരീകരിച്ച് കേന്ദ്രം
- ഇന്ത്യ- പാക് സംഘർഷത്തിൽ ഇടപെട്ട് അമേരിക്ക; വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
- 26 സൈനിക കേന്ദ്രങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു: എന്തിനും സജ്ജമെന്ന് ഇന്ത്യ
- ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം; തിരിച്ചടിച്ച് ഇന്ത്യ
- വീണ്ടും പാക് പ്രകോപനം; ജമ്മുവിലും സാംബയിലും പത്താൻകോട്ടും ഡ്രോണുകൾ
- നാനൂറോളം പാക് ഡ്രോണുകൾ; രാജ്യത്തെ 36 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം; സ്ഥിരീകരിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.