/indian-express-malayalam/media/media_files/2025/05/10/rJNyOwfypmCifDi4ox8c.jpg)
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
ഡൽഹി: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം വീണ്ടും പാക് പ്രകോപനം. ശനിയാഴ്ച രാത്രിയോടോ ശ്രീനഗറിലും ഉദംപൂരിലും സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. രണ്ടു നഗരങ്ങളിലും വൈദ്യുതി മുടങ്ങി. ശ്രീനഗറിൽ സ്‌ഫോടന ശബ്ദം കേൾക്കുകയും സൈറൺ മുഴങ്ങുകയും ചെയ്തു. ശ്രീനഗറിൽ ഉടനീളം സ്‌ഫോടന ശബ്ദം കേട്ടതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എക്‌സിൽ കുറിച്ചു.
ഉദംപൂരിൽ കനത്ത ഷെല്ലാക്രമണവും ശ്രീനഗറിൽ ഒന്നിലധികം സ്‌ഫോടനങ്ങളും ഉണ്ടായതായി വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് സൈറൺ മുഴക്കുകയും വെളിച്ചം അണയ്ക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ബാർമറിൽ ജില്ലാ മജിസ്‌ട്രേറ്റ് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിട്ടുണ്ട്. വ്യോമാക്രമണ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ ബ്ലാക്കൗട്ട് നിർദേശം നൽകിയിരിക്കുകയാണ്.
This is no ceasefire. The air defence units in the middle of Srinagar just opened up. pic.twitter.com/HjRh2V3iNW
— Omar Abdullah (@OmarAbdullah) May 10, 2025
വൈകുന്നേരം 5 മണി മുതൽ വെടിവയ്പ്പും സൈനിക നടപടികളും അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്ന് അറിയിച്ചത്. ഇത് ലംഘിച്ചാണ് വീണ്ടും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായിരിക്കുന്നത്.
Read More
- ഇന്ത്യ-പാക് വെടിനിർത്തൽ നിലവിൽ; സ്ഥിരീകരിച്ച് കേന്ദ്രം
- ഇന്ത്യ- പാക് സംഘർഷത്തിൽ ഇടപെട്ട് അമേരിക്ക; വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
- 26 സൈനിക കേന്ദ്രങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു: എന്തിനും സജ്ജമെന്ന് ഇന്ത്യ
- ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം; തിരിച്ചടിച്ച് ഇന്ത്യ
- വീണ്ടും പാക് പ്രകോപനം; ജമ്മുവിലും സാംബയിലും പത്താൻകോട്ടും ഡ്രോണുകൾ
- നാനൂറോളം പാക് ഡ്രോണുകൾ; രാജ്യത്തെ 36 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം; സ്ഥിരീകരിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us