/indian-express-malayalam/media/media_files/XF8S7zzA5S6oqVlXiWta.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
മംഗളൂരു: കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചലിൽ ലോറിയുൾപ്പടെ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. രക്ഷാദൗത്യം കരയിലും നദിയിലും തുടരുകയാണ്. ലോറി പുഴയിൽ ഉണ്ടാകാനാണ് 99% സാധ്യതയെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു. നിലവിൽ ഗംഗാവലി പുഴയിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.
അപകടം സംഭവിച്ചതിന് തൊട്ടുമുമ്പെടുത്ത സാറ്റ് ലൈറ്റ് ചിത്രങ്ങൾക്കായി ഐഎസ്ആർഒയുടെ സഹായം തേടിയിട്ടുണ്ട്. അപകട സമയത്ത് നിദിക്കരയിൽ ഏതൊക്കെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു എന്ന വിവരങ്ങൾ ഇതിലൂടെ അറിയാം. ചിത്രങ്ങൾ എത്രയും പെട്ടന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, ഡീപ്പ് സെർച്ച് മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങളും സ്ഥലത്തെത്തിക്കും.
മണ്ണിടിഞ്ഞ കരഭാഗത്ത് സൈന്യത്തിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. നേവിയുടെ മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുള്ള സംഘമാണ് നദിയിൽ തിരച്ചിൽ നടത്തുന്നത്. നദിയിൽ രൂപപ്പെട്ട മണൽ തിട്ടയിൽ റഡർ ഉപയോഗിച്ചുള്ള പരിശോധന നടക്കുകയാണ്.
പ്രദേശത്തെ 98 ശതമാനം മണ്ണും നീക്കം ചെയ്തിട്ടും ലോറിയും അർജുനെയും കണ്ടെത്താൻ കഴിയാത്തതിനാലാണ് തിരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നതെന്ന് കർണാടക റവന്യു വകുപ്പ് മന്ത്രി കൃഷ്ണ ബരൈ ഗൗഡ പറഞ്ഞു.
നേരത്തെ രക്ഷാദൗത്യത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംഭവസ്ഥലം സന്ദർശിച്ച ശേഷം വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന അതിതീവ്ര മഴയാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്. അർജുന്റെ ലോറി മണ്ണിനടിയിൽ കുടുങ്ങിയെന്നാണ് വിവരം.
Read More
- നിപ പ്രതിരോധം: മലപ്പുറത്ത് അതിജാഗ്രത; ഐസിഎംആർ സംഘം ഇന്ന് എത്തും
- നിപ ബാധിച്ച് മരിച്ച 14കാരന്റെ കബറടക്കം പൂർത്തിയായി
- നിപ രോഗലക്ഷണങ്ങളുമായി ഒരാൾക്കൂടി ചികിത്സയിൽ
- വീണ്ടും നിപ മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
- അർജുനായി ആറാംനാൾ; തെരച്ചിലിന് സൈന്യമെത്തും
- ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴി കേട്ടു: ജി.സുധാകരൻ
- ഹൃദയത്തിൽ കൈയ്യൊപ്പിട്ട കുഞ്ഞൂഞ്ഞ്: ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഒരാണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.