/indian-express-malayalam/media/media_files/NvwSuqyXWbkVUwqZBIoG.jpg)
നിപ സ്ഥിരീകരിച്ചു ചികിത്സയിലിരിക്കെ മരണമടഞ്ഞ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന്റെ മൃതദേഹം സുരക്ഷാ മുൻകരുതലുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നു
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 14കാരന്റെ കബറടക്കം പൂർത്തിയായി. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി ഒടോമ്പറ്റ വലിയ പള്ളിയുടെ കബർസ്ഥാനീലായിരുന്നു കബറടക്കം. നിപ പ്രോട്ടോക്കൾ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.കോഴിക്കോട് മെഡിക്കൽ കോളേജിലെ നടപടികൾ പൂർത്തിയാക്കി വൈകീട്ട് അഞ്ചുമണിയോടെയാണ് മൃതദേഹം മലപ്പുറത്തേക്ക് കൊണ്ടുപോയത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ മാതാപിതാക്കളെയും അടുത്ത ബന്ധുവിനെയും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മഞ്ചേരിയിലേക്ക് മാറ്റിയത്.
ഞായറാഴ്ച രാവിലെയോടെയാണ് നിപ ബാധിച്ച പതിനാലുകാരന്റെ മരണം സ്ഥിരീകരിച്ചത്. 10.50 ഓടെ ഹൃദയസ്തംഭനം ഉണ്ടാകുകയും 11.30 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജാർജ് അറിയിച്ചു.
ശനിയാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അബോധാവസ്ഥയിൽ മെഡിക്കൽ കോളെജിലേക്ക് എത്തിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി മന്ത്രി പറഞ്ഞു. ഇന്ന് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എത്തിച്ച മോണോക്ലോണൽ ആന്റിബോഡി കുട്ടിക്ക് നൽകുന്നതിനായി മെഡിക്കൽ ബോർഡ് രാവിലെ യോഗം ചേർന്ന് ക്രമീകരണങ്ങൾ ചെയ്തിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.