/indian-express-malayalam/media/media_files/uploads/2018/05/nipah-2018_5largeimg221_May_2018_182705277.jpg)
പ്രതീകാത്മ ചിത്രം
കോഴിക്കോട്: നിപ രോഗലക്ഷണങ്ങളുമായി ഒരാളെക്കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 68കാരനെയാണ് നിപ രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. നിപ ബാധിച്ച മരിച്ച 14കാരനും പാണ്ടിക്കാട് സ്വദേശിയാണ്. എന്നാൽ മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഇയാൾ ഉൾപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
കഴിഞ്ഞ ഒരുമാസമായി ഇദ്ദേഹത്തിന് പനിയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ ഞായറാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പനി, ചുമ, അപസ്മാരം തുടങ്ങി ലക്ഷണങ്ങളുണ്ട്. ഇയാളുടെ സാംപിളുകൾ വിശദ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയ്ച്ചിട്ടുണ്ട്.
അതേ സമയം, നിപ്പ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് കനത്ത ജാഗ്രത നിർദേശമുണ്ട്. പാണ്ടിക്കാട് പഞ്ചായത്തിൽ ഇന്നു മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. വിവാഹം ഉൾപ്പെടെയുള്ള പരിപാടികൾക്ക് പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവു. വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം. മറ്റു സ്ഥലങ്ങളിലേക്ക് പോയി പഠിക്കുന്ന വിദ്യാർത്ഥികൾ പഞ്ചായത്ത് വിട്ട് പോകരുതെന്നും നിർദേശമുണ്ട്.കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുളളൂ.
ജില്ലയിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു.കേരളത്തിൽ നിപ ബാധിച്ചുള്ള 21-ാമത്തെ മരണമാണിത്. ഇതുവരെ അഞ്ചു തവണയാണ് കേരളത്തിൽ നിപ രോഗബാധയുണ്ടാകുന്നത്.
Read More
- വീണ്ടും നിപ മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
- അർജുനായി ആറാംനാൾ; തെരച്ചിലിന് സൈന്യമെത്തും
- ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴി കേട്ടു: ജി.സുധാകരൻ
- ഹൃദയത്തിൽ കൈയ്യൊപ്പിട്ട കുഞ്ഞൂഞ്ഞ്: ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഒരാണ്ട്
- ചിറ്റൂര്‍ പുഴയില്‍ കുടുങ്ങി കുട്ടികൾ, രക്ഷകരായി ഫയർഫോഴ്സ്
- രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് അർജുന്റെ ഭാര്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.