scorecardresearch

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്';അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ലോക്സഭയിലേക്കും സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനാണ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നേരത്ത ശുപാർശ ചെയ്തിരുന്നത്

ലോക്സഭയിലേക്കും സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനാണ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നേരത്ത ശുപാർശ ചെയ്തിരുന്നത്

author-image
WebDesk
New Update
jammu election

ജമ്മു കശ്മീരിൽ ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കാത്തുനിൽക്കുന്നവരുടെ നീണ്ട നിര (എക്‌സ്പ്രസ് ഫൊട്ടോ)

ന്യൂഡൽഹി: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ ശുപാർശ പ്രകാരം ഇന്ത്യയിൽ ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കോവിന്ദ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

Advertisment

ലോക്സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും  ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനാണ് സമിതി ശുപാർശ ചെയ്തിരുന്നത്.ഇതിന് ശേഷം 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണം. തൂക്കുസഭയോ അവിശ്വാസ പ്രമേയമോ ഉണ്ടായാൽ പുതിയ ലോക്സഭ രൂപീകരിക്കാൻ പുതിയ തിരഞ്ഞെടുപ്പ് നടത്താമെന്നും സമിതി ശുപാർശ ചെയ്യുന്നു

2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. രാജ്യത്തെ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പൊതു വോട്ടർ പട്ടികയും വോട്ടർ ഐഡി കാർഡുകളും തയ്യാറാക്കാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.18 ഭരണഘടനാ ഭേദഗതികളും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്നതാണ് പ്രധാനം. എന്നാൽ, പാർലമെന്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകൾ ഇത് നടപ്പാക്കാൻ ആവശ്യമാണ്.

Advertisment

Read More

Election Modi Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: