scorecardresearch

ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികളിൽ കേസെടുക്കാവുന്ന കുറ്റങ്ങൾ: ഹൈക്കോടതി

മൊഴി നൽകിയ അതിജീവിതമാരുടെ സ്വകാര്യത ഉറപ്പാക്കണമെന്നും, പേരു വിവരങ്ങള്‍ പുറത്തു വടരുതെന്നും, പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു

മൊഴി നൽകിയ അതിജീവിതമാരുടെ സ്വകാര്യത ഉറപ്പാക്കണമെന്നും, പേരു വിവരങ്ങള്‍ പുറത്തു വടരുതെന്നും, പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു

author-image
WebDesk
New Update
High Court , Kerala High Court

ഫയൽ ഫൊട്ടോ

കൊച്ചി: മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഹൈക്കോടതി നിര്‍ദേശം നൽകി. 

Advertisment

പരാതിക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് കോടിതി നിർദേശിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റിയുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് പരിശോധിച്ചാണ് കോടതിയുടെ തീരുമാനം. ഹേമാ കമ്മറ്റിക്കു മുൻപാകെ നൽകിയ മൊഴികള്‍ പലതും കേസെടുക്കാവുന്ന കുറ്റങ്ങളാണെന്നും, ഭാരതീയ നാഗരിക സുരക്ഷ നിയമം 173 അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

കേസുമായി ബന്ധപ്പെട്ട് അതിജീവിതമാരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടു. മൊഴി നല്‍കിയവരുടെ പേരു വിവരങ്ങള്‍ പുറത്തു വടരുതെന്നും, എഫ്‌ഐആറില്‍ പേരു മറയ്ക്കണമെന്നും കോടതി വ്യക്തമാക്കി. എഫ്‌ഐആറിന്റെ പകര്‍പ്പ് വൈബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യരുതെന്നും, പകര്‍പ്പ് അതിജീവിതര്‍ക്ക് മാത്രമേ നല്‍കാവൂ എന്നും ഹൈക്കോടതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പരാതിക്കാരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്നും, സാക്ഷികള്‍ സഹകരിക്കുന്നില്ലെങ്കില്‍ നിയമാനുസൃതം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. അന്തിമ റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥനു തീരുമാനമെടുക്കാം.

Advertisment

അതേസമയം, സിനിമ മേഖലയിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്നും ഹോക്കോടതി നിര്‍ദേശം നൽകി. ലഹരി ഉപയോഗത്തില്‍ പ്രത്യേകസംഘം നിയമാനുസൃതം കേസെടുക്കണമെന്ന് കേടതി ആവശ്യപ്പെട്ടു.

Read More

High Court Hema Committee Report

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: