/indian-express-malayalam/media/media_files/uploads/2018/10/High-court.jpg)
അതിജീവിതയുടെ ഹർജിയുടെ സാധുതയാണ് സിംഗിൾ ബഞ്ച് പരിശോധിക്കുന്നത്
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് കാട്ടി അതിജീവിത നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി. വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വിഷയം അന്വേഷിക്കണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്.
സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.മുൻപ് തീർപാകിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാൻ ആവില്ലന്നും
ഇതുമായി ബന്ധപ്പെട്ട ഹർജി നിയമപരമായി നില നില്കുന്നതല്ലന്നും ജസ്റ്റിസ് സി എസ് ഡയസ് വ്യക്തമാക്കി.പരാതിക്കാരിക്ക് നിയമപരമായ മറ്റു മാർഗങ്ങൾ തേടാം എന്നും കോടതി പറഞ്ഞു.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അനേഷണ റിപ്പോർട് സഹപ്രവർത്തകരായ ജുഡിഷ്യൽ ഓഫീസർമാരെയും കോടതി ജീവനക്കാരെയും സംരക്ഷിക്കുന്നതാണെന്നായിരുന്നു അതിജീവിതയുടെ ഹർജിയിലെ ആരോപണം.തന്നെ വിസ്തരിക്കാതെയും അന്വേഷണ ഏജൻസികളുടെ സഹായം തേടാതെയുമാണ് റിപ്പോർട്ട്.
മെമ്മറി കാർഡ് പരിശോധിച്ച ഫോൺ നഷ്ടപ്പെട്ടെന്നും കളഞ്ഞു പോയെന്നുമുള്ള വിശദീകരണം വിശ്വസനീയമല്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. മെമ്മറി കാർഡ് മൂന്നു കോടതികളുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചെന്നും അങ്കമാലി മജിസ്‌ടേറ്റുൾപ്പെടെയുള്ളവർ അസമയങ്ങളിൽ കണ്ടെന്നുമാണ് അതിജീവിത പരാതിപ്പെട്ടത്.
Read More
- ട്രെയിൻ യാത്രയ്ക്കിടെ മലയാളി ദമ്പതികളെ ബോധം കെടുത്തി കവർച്ച
- സർക്കാരിന് ഒന്നും ഒളിയ്ക്കാനില്ല; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി
- പൂരം കലക്കൽ; അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് പോലീസ്
- പ്രതിപക്ഷ അവകാശങ്ങൾ സംരക്ഷിക്കണം;സ്പീക്കർക്ക് കത്ത് നൽകി വിഡി സതീശൻ
- വീണ്ടും മാസപ്പടി; പ്രഹസനമെന്ന് പ്രതിപക്ഷം;മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം
- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്ഐഒ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.