scorecardresearch

കനത്ത മഴ;കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി

കേരളത്തിൽ നിന്നുള്ള എറണാകുളം ടാറ്റാനഗർ എക്‌സ്പ്രസ് ഉൾപ്പടെയുള്ള ട്രെയിൻ സർവ്വീസുകളാണ് റദ്ദാക്കിയത്.നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു

കേരളത്തിൽ നിന്നുള്ള എറണാകുളം ടാറ്റാനഗർ എക്‌സ്പ്രസ് ഉൾപ്പടെയുള്ള ട്രെയിൻ സർവ്വീസുകളാണ് റദ്ദാക്കിയത്.നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു

author-image
WebDesk
New Update
Southern Railway irctc Reschedules and Cancels Trains in Kerala

നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു

തിരുവനന്തപുരം: ആന്ധ്രയിലും തെലങ്കാനയിലും കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നടക്കമുള്ള നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള എറണാകുളം ടാറ്റാനഗർ എക്‌സ്പ്രസ് ഉൾപ്പടെയുള്ള ട്രെയിൻ സർവ്വീസുകളാണ് റദ്ദാക്കിയത്.

Advertisment

ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാർതി അബാ എക്‌സ്പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗർ എക്‌സിപ്രസ്, ആറിന് പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാർ എക്‌സ്പ്രസ്, ഏഴിന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, തിരുനെൽവേലി-പുരുലിയ എക്‌സ്പ്രസ് എന്നിവയുടെ സർവീസുകളും മഴയും വെള്ളപ്പൊക്കവും മൂലം റദ്ദാക്കി. നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു. 

അതേസമയം, ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ഔദോഗീക കണക്കനുസരിച്ച് ആന്ധ്രയിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. വിജയവാഡയിലാണ് നാശനഷ്ടം ഏറെയും.പ്രളയത്തെ തുടർന്ന് വിജയവാഡ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തെ ട്രെയിൻ ഗതാഗതം ഉൾപ്പടെയുള്ളവ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. 

കനത്ത മഴയിൽ കേസമുദ്രത്തിനും മഹബൂബാബാദിനും ഇടയിലുള്ള റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിലായി. ഇതിനെതുടർന്നാണ് വിജയവാഡയിൽ നിന്ന് വാറങ്കലിലേക്കും വാറങ്കലിൽ നിന്ന് വിജയവാഡയിലേക്കും ഡൽഹിയിൽ നിന്ന് വിജയവാഡയിലേക്കുമുള്ള എല്ലാ ട്രെയിനുകളും നിർത്തിവെച്ചത്.അദിലാബാദ്, നിസാമാബാദ്, കാമറെഡ്ഡി, മഹബൂബ്‌നഗർ, നാരായൺപേട്ട് സ്ഥലങ്ങളിലെല്ലാം മഴക്കെടുതി രൂക്ഷമാണ്.

Advertisment

Read More

Flood Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: