/indian-express-malayalam/media/media_files/2024/11/19/H6xWHQpbw6gs8Rj22lMs.jpg)
ചിത്രം: ഫേസ്ബുക്ക്
കൊല്ലം: പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാദിഖലി തങ്ങളെ കുറിച്ച് ഒരു വാചകം പറഞ്ഞപ്പോൾ ലീഗ് പ്രവർത്തകർ ഉറഞ്ഞു തുള്ളുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാദിഖലി തങ്ങൾ പ്രസിഡന്റ് ആയി വരുന്നതിനു മുൻപ്, ലീഗ് ജമാ അത്തെ ഇസ്‌ലാമിയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.
വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദ സ്വഭാവമുള്ള ഭാഷയാണെന്നും, തീവ്രവാദ സ്വഭാവമുള്ള ഭാഷയുമായി ഇങ്ങോട്ട് വരേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പാണക്കാട് തങ്ങളെ കുറിച്ച് ഒരു വാചകം ഞാൻ പറഞ്ഞു. ലീഗിന്റെ ചില ആളുകൾ എന്തൊരു ഉറഞ്ഞ് തുള്ളലാണ്. പാണക്കാട് തങ്ങളെ കുറിച്ച് പറയാൻ പാടില്ല പോലും. പാണക്കാട് കുറേ തങ്ങൾമാരുണ്ട്. അവരെ എല്ലാവരെയും കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് മുസ്‌ലിം ലീഗ് അധ്യക്ഷനായ സാദിഖലി തങ്ങളെ കുറിച്ചാണ്.
സാദിഖലി തങ്ങൾ പ്രസിഡന്റായി വരുന്നതിന് മുമ്പ് ലീഗ് ഏതെങ്കിലും ഘട്ടത്തിൽ ജമാഅത്തെ ഇസ്‌ലാമിയോടൊപ്പം നിന്നിട്ടുണ്ടോ? ജമാഅത്തെ ഇസ്‌ലാമിയോടും എസ്‌ഡിപിഐയോടും ഇതുപോലുള്ള സമീപനം സ്വീകരിച്ചിട്ടുണ്ടോ? ആ നിലപാട് ലീഗ് സ്വീകരിക്കുന്നതിൽ സാദിഖലി തങ്ങൾക്ക് പങ്കില്ലേ? ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നേതാവെന്ന നിലയ്ക്ക് ചെയ്യേണ്ട കാര്യമാണോ അത്?
സാദിഖലി തങ്ങളെ കുറിച്ച് പറയാൻ പാടില്ലെന്ന് ലീഗിലെ ചില നേതാക്കൾ പറഞ്ഞാൽ അത് ഈ നാട്ടിൽ ചെലവാകുമോ? ആരോങ്കിലും അംഗീകരിക്കുമോ? വിമർശിക്കുന്നവരെ എതിർക്കുന്നത് തീവ്രവാദ സ്വഭാവമുള്ള ഭാഷയാണ്. തീവ്രവാദ ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുത്. ആർഎസ്എസിനെയും സംഘപരിവാറിനെയും മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമിയെയും എസ്‌ഡിപിഐയെയും സിപിഎം എതിർക്കും," മുഖ്യമന്ത്രി പറഞ്ഞു.
Read More
- സന്ദീപ് വാര്യർക്കെതിരായ പരസ്യം തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ; പരാതി നൽകും
- നടൻ സിദ്ദിഖിന് ആശ്വാസം; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം
- ഉരുൾപൊട്ടലിൽ കേന്ദ്രസഹായം വൈകുന്നു; വയനാട്ടിൽ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ
- തദ്ദേശ വാർഡ് പുനർവിഭജനം; കരട് വിജ്ഞാപനം പുറത്തിറക്കി
- No List 2025: കേരളത്തിൽ ടൂറിസം സുരക്ഷിതമല്ലെന്ന് അന്താരാഷ്ട്ര ഏജൻസി
- ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി അടിയ്ക്കടിയുള്ള പ്രകൃതി ദുരന്തങ്ങൾ
- കൊട്ടിക്കൊട്ടി കയറി പാലക്കാടൻ പൂരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.