scorecardresearch

കൊച്ചിയില്‍ ഓടുന്ന ബസ്സില്‍ കണ്ടക്ടറെ കുത്തിക്കൊന്ന ശേഷം പ്രതി ഓടി രക്ഷപെട്ടു

കളമശ്ശേരി എച്ച്എംടി ജങ്ഷനിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം

കളമശ്ശേരി എച്ച്എംടി ജങ്ഷനിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം

author-image
WebDesk
New Update
Bus conductor stabbed to death

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: കളമശ്ശേരിയില്‍ ഓടുന്ന ബസ്സില്‍വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച്എംടി ജങ്ഷനിലാണ് സംഭവം. ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത്. 34 വയസ്സായിരുന്നു. ബസ്സില്‍ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. 

Advertisment

മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. 'സഹോദരിയെ കളിയാക്കുമോ' എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതി അനീഷിനരികിലേക്ക് ഓടിയടുത്തതെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

ബസ്സ് എച്ച്എംടി ജങ്ഷനിൽ നിന്ന് മെഡിക്കൽ കോളെജിലേക്ക് പോകുന്നതിനിടെയാണ് കൊലപാതകം നടന്നത്. കൊലക്ക് ശേഷം കത്തിയുമായി ഓടി രക്ഷപെട്ട പ്രതിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. കളമശ്ശേരിയിൽ തന്നെ പ്രതിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തുകയാണെന്നാണ് വിവരം.

ബസ്സിലെ യാത്രക്കാരുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. അനീഷിന്റെ നെഞ്ചിലാണ് കുത്തേറ്റതെന്നാണ് റിപ്പോർട്ട്. 

Advertisment

Read More

Stabbed Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: