/indian-express-malayalam/media/media_files/Yho7kPRBIoxKpVjnZ1YE.jpg)
പ്രതീകാത്മക ചിത്രം
കണ്ണൂർ: സിപിഎം പ്രവർത്തകനായ അഷ്റഫ് വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ കുറ്റക്കാരെന്ന് കോടതി. നാലു പ്രതികൾക്ക് ജീവപര്യന്തം തടവും, എൺപതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴ മരിച്ച അഷ്‌റഫിന്റെ കുടുംബത്തിന് നൽകണം. 2011ൽ അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ വിധി.
പ്രതികളായ പുത്തൻകണ്ടം സ്വദേശി പ്രനു ബാബു, ഷിജിൽ, മാവിലായി സ്വദേശി ആർ.വി നിധീഷ്, പാനുണ്ട സ്വദേശി കെ.ഉജേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഒന്നു മുതൽ നാലുവരെയുള്ള പ്രതികളാണിവർ. രാഷ്ട്രീയ വിരോധത്തെ തുടർന്നായിരുന്നു കണ്ണൂർ, പിണറായി എരുവട്ടി സ്വദേശിയായ അഷ്‌റഫിനെ ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തുന്നത്.
എട്ടു പ്രതികളായിരുന്നു കേസിൽ ഉൾപ്പെട്ടത്. ശ്രീജിത്ത്, ടി.ബിജീഷ് എന്നിവരെ കോടതി വെറുതെവിട്ടു. വിചാരണയ്ക്കു മുമ്പ് രണ്ടുപേർ മരിച്ചിരുന്നു. ശരീരമാസകലം വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അഷറഫ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 26 സാക്ഷികളെയാണ് കേസിൽ പ്രോസിക്യൂഷൻ വിസ്‌തരിച്ചത്.
Read More
- രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; പ്രിയങ്ക ഗാന്ധി
- പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചു
- പൂരം കലക്കൽ; പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
- തൃശൂർ പൂരം കലങ്ങിയത് തന്നെ; മുഖ്യമന്ത്രിയെ തള്ളി ബിനോയ് വിശ്വം
- തൃശൂർ പൂരം കലങ്ങിയിട്ടില്ല; വെടിക്കെട്ട് മാത്രം വൈകി: മുഖ്യമന്ത്രി
- ഇങ്ങോട്ട് വാ എന്ന് കേന്ദ്രം, ഇവിടെ നില്ലെന്ന്കേരളം; തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിന് പിന്നിലെ കഥ
- യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ
- പാലക്കാട് കോൺഗ്രസിലെ കത്ത് വിവാദം; രാഷ്ട്രീയായുധമാക്കി സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.