/indian-express-malayalam/media/media_files/5Vy8iVkOs3FKa6PBrHBq.jpg)
അർജുൻ ഉൾപ്പെടെ മൂന്നു പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല
ഷിരൂർ:ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചലിൽ അനിശ്ചിതത്വം തുടരുന്നു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിയതിന് ശേഷം മാത്രമേ ഇനി തിരച്ചിൽ പുനരാരംഭിക്കുവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഡ്രഡ്ജർ എത്തിക്കാൻ സമയം എടുക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിൽ വ്യാപകമായി കല്ലും മണ്ണും അടിഞ്ഞ് കൂടിയ നിലയിലാണ്. അവ ഒഴിവാക്കാതെ തിരച്ചിൽ പ്രയോജനമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
കൂടാതെ ഷിരൂരിൽ വീണ്ടും കനത്ത മഴ തുടങ്ങി. മഴയെ തുടർന്ന് വീണ്ടും പുഴയിലെ വെള്ളം കലങ്ങി മറിഞ്ഞതിനാൽ പുഴയ്ക്കടിയിലെ തിരച്ചിൽ ബുദ്ധിമുട്ടാണെന്ന് ദൗത്യ സംഘവും ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഇതേ തുടർന്നാണ് ഡ്രഡ്ജർ എത്തുന്നത് വരെ തിരച്ചിൽ നിർത്തിവെക്കാൻ തീരൂമാനിച്ചത്.
ഡ്രഡ്ജർ എത്തുക വ്യാഴാഴ്ച
ഡ്രഡ്ജർ വ്യാഴാഴ്ചയോടെ ഷിരൂരിൽ എത്തിക്കാനാകുമെന്ന് ഗോവയിലെ ഡ്രഡ്ജിങ് കമ്പനിയുടെ എംഡി മഹേന്ദ്ര ഡോഗ്രെ പറഞ്ഞു. കടൽമാർഗമാണ് ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുന്നത്. 28.5 മീറ്റർ നീളവും 8.5 മീറ്റർ വീതിയും രണ്ടു മീറ്റർ ആഴവുമുള്ള ഡ്രെഡ്ജർ ആണ് എത്തിക്കുന്നത്. ഡ്രാഫ്റ്റിന് മൂന്ന് മീറ്റർ നീളമാണുള്ളത്. വരുന്ന വഴിയിലെ പാലങ്ങളുടെ തൂണുകൾക്കിടയിൽ 15 മീറ്റർ വീതി ഉണ്ട്. ഡ്രെഡ്ജറിന് 8.5 മീറ്റർ മാത്രമാണ് വീതി. അത് കൊണ്ട് പാലങ്ങൾ തടസമാവില്ലെന്നും മഹേന്ദ്ര പറഞ്ഞു.
ലോഹഭാഗങ്ങൾ കണ്ടെത്തി
വെള്ളിയാഴ്ച ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിനിടെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗങ്ങൾ വീണ്ടും കണ്ടെത്തി. നാവിക സേന നടത്തിയ തിരച്ചിലിലാണ് കൂടുതൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയത്.കഴിഞ്ഞ ബുധനാഴ്ച നടത്തിയ പരിശോധനയിലും ലോഹ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. അർജുൻറെ ലോറിയിൽ തടിക്ഷണങ്ങൾ കെട്ടാനുപയോഗിച്ച കയറും കണ്ടെത്തിയിരുന്നു.
ലോഹ ഭാഗം അർജുൻ ഓടിച്ച ലോറിയുടേത് അല്ലെന്നും ടാങ്കറിൻറേത് ആകാനാണ് സാധ്യതയെന്നും ലോറിയുടെ ആർസി ഉടമ മുബീൻ പറഞ്ഞു.മണ്ണടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്നു പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കർണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരാണു കാണാതായ മറ്റുള്ളവർ.
Read More
- അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജർ എത്താൻ വൈകും
- അർജുനായി ഇന്നും തിരച്ചിൽ തുടരും
- അർജുനായുള്ള തിരച്ചിൽ; ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കും
- അർജുനായുള്ള തിരച്ചിൽ തുടങ്ങി, ഈശ്വർ മാൽപെയ്ക്കൊപ്പം നാവിക സേനയും
- പാലരുവി എക്സ്പ്രസിൽ ബുധനാഴ്ച മുതൽ നാല് അധിക കോച്ചുകൾ
- ഉരുൾ ഉറ്റവരെ കവർന്നെടുത്ത ദുരന്തഭൂമിയിൽ കർമനിരതനായി ജിനോഷ്
- വയനാട്ടിലെ സേഫ്,അൺസേഫ് മേഖലകൾ തരംതിരിക്കും- വിദഗ്ധ സമിതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.