scorecardresearch

ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ

ശ്രീദേവിയെ ഇംപ്രസ് ചെയ്യിപ്പിക്കാനും തനിക്കൊപ്പം അഭിനയിപ്പിക്കാൻ സമ്മതിപ്പിച്ചെടുക്കാനുമായി ബച്ചൻ ചെയ്ത സാഹസം

ശ്രീദേവിയെ ഇംപ്രസ് ചെയ്യിപ്പിക്കാനും തനിക്കൊപ്പം അഭിനയിപ്പിക്കാൻ സമ്മതിപ്പിച്ചെടുക്കാനുമായി ബച്ചൻ ചെയ്ത സാഹസം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Amitabh Bachchan Sridevi Khuda Gawah

ഒരു കാലഘട്ടത്തിൽ ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ അഭിനേതാക്കളായിരുന്നു ശ്രീദേവിയും അമിതാഭ് ബച്ചനും. മറ്റെല്ലാ അഭിനേതാക്കളും തങ്ങളുടെ കരിയർ ഗ്രാഫ് ഉയർത്താൻ ബച്ചനൊപ്പം സ്‌ക്രീൻ പങ്കിടാൻ ആഗ്രഹിച്ചപ്പോൾ, സ്ത്രീ കേന്ദ്രീകൃത സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിച്ച ശ്രീദേവി ബച്ചൻ കേന്ദ്രകഥാപാത്രമാകുന്ന സിനിമയിൽ  രണ്ടാം സ്ഥാനക്കാരിയായി പ്രത്യക്ഷപ്പെടാൻ മടിച്ചു. അതിനാൽ തന്നെ, 1992-ൽ പുറത്തിറങ്ങിയ ഖുദാ ഗവ എന്ന സിനിമയിൽ തനിക്കൊപ്പം സ്ക്രീൻ പങ്കിടുന്ന കാര്യം ശ്രീദേവിയെ കൊണ്ട് സമ്മതിപ്പിച്ചെടുക്കാൻ  റോസാപ്പൂക്കൾ നിറഞ്ഞ ഒരു ട്രക്ക് തന്നെ ബച്ചനു വേണ്ടി വന്നു. 

Advertisment

സത്യാർഥ് നായക് എഴുതിയ ‘ശ്രീദേവി: ദി എറ്റേണൽ സ്‌ക്രീൻ ഗോഡ്‌സ്’ എന്ന പുസ്തകത്തിൽ, ശ്രീദേവിയോടൊപ്പം ഒരു ഗാനരംഗത്തിൽ പ്രവർത്തിച്ചതിനെ കുറിച്ച് അന്തരിച്ച കൊറിയോഗ്രാഫർ സരോജ് ഖാൻ ഒരു അനുഭവം പങ്കുവയ്ക്കുന്നുണ്ട്. അമിതാഭ് ബച്ചൻ അയച്ച ഒരു ട്രക്ക് നിറയെയുള്ള റോസാപൂക്കൾ ശ്രീദേവിയ്ക്കു മുകളിലേക്ക് പതിക്കുന്ന ആ രംഗം അതിശയകരമായിരുന്നു എന്നാണ് സരോജ് ഖാൻ പറയുന്നത്. 

 “ട്രക്ക് വരുമ്പോൾ ഞങ്ങൾ ഒരു ഗാനം ചിത്രീകരിക്കുകയായിരുന്നു. അവർ ശ്രീദേവിയെ ട്രക്കിനടുത്തായി നിർത്തി. ട്രക്കിലെ റോസാപ്പൂക്കൾ ശ്രീദേവിയ്ക്കു മേൽ ചൊരിഞ്ഞു. അതൊരു മനോഹരമായ വിഷ്വൽ ആയിരുന്നു.” ബച്ചന്റെ ആ പ്രകടനം ശ്രീദേവിയെ സ്വാധീനിച്ചു, പക്ഷേ അപ്പോഴും ആ ചിത്രത്തിൽ തനിക്കെന്തെങ്കിലും ചെയ്യാനുണ്ടെന്ന ബോധ്യത്തിലേക്ക് ശ്രീദേവി എത്തിയിരുന്നില്ല.  ബച്ചന്റെ ഭാര്യയായും മകളായും താൻ ഒരു സിനിമയിൽ അഭിനയിക്കുമെന്ന് ശ്രീദേവി ഒരു നിബന്ധന വച്ചു. ചലച്ചിത്ര നിർമ്മാതാക്കളായ മനോജ് ദേശായിയും മുകുൾ ആനന്ദും ശ്രീദേവിയുടെ ആ കണ്ടീഷനു വഴങ്ങി. ശ്രീദേവിയും ബച്ചനും ഒരുമിച്ച് അഭിനയിച്ച ഖുദാ ഗവ, ഇരുവരുടെയും ഫിലിമോഗ്രാഫിയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു. 

ചാർട്ട്ബസ്റ്റർ "ജുമ്മ ചുമ്മാ" എന്ന ഗാനം പോലും ചിത്രത്തിൻ്റെ ഭാഗമാകേണ്ടതായിരുന്നു. ചിത്രത്തിലെ ഗാനത്തിൻ്റെ സ്ഥാനം വെളിപ്പെടുത്തിക്കൊണ്ട് സരോജ് ഖാൻ പുസ്തകത്തിൽ പങ്കുവെച്ചു, “അമിതാഭ് പോക്കറ്റടിക്കാരിയായ ശ്രീദേവിയെ കയ്യോടെ പിടികൂടുന്ന ഒരു പോലീസുകാരനായിരുന്നു. അവൾക്ക് എന്ത് കൈക്കൂലി കൊടുക്കാം എന്ന് ചോദിക്കുമ്പോൾ അവൻ ഒരു ചുമ്മാ ചോദിക്കും.

ഖുദാ ഗവയ്ക്ക് മുൻപു തന്നെ, ശ്രീദേവിയും അമിതാഭ് ബച്ചനും രമേഷ് സിപ്പിയുടെ ചിത്രമായ  രാം കി സീതാ ശ്യാം കി ഗീതയിൽ  ഒപ്പുവച്ചു, ആ ചിത്രത്തിൽ ഇരുവരും ഇരട്ട വേഷങ്ങളെയാണ് അവതരിപ്പിച്ചത്. എന്നാൽ നിർഭാഗ്യവശാൽ ആ ചിത്രം പെട്ടിയിൽ ആവുകയും തിയേറ്ററിൽ എത്താതെ പോവുകയും ചെയ്തു. "ജുമ്മ ചുമ്മാ" എന്ന ഗാനം പോലും ചിത്രത്തിൻ്റെ ഭാഗമാകേണ്ടതായിരുന്നു. “ബച്ചൻ പോക്കറ്റടിക്കാരിയായ ശ്രീദേവിയെ കയ്യോടെ പിടികൂടുന്ന ഒരു പോലീസുകാരനായിരുന്നു. ശ്രീദേവിയ്ക്ക് എന്ത് കൈക്കൂലിയാണ് വേണ്ടതെന്നു ചോദിക്കുമ്പോൾ ബച്ചൻ ഒരു ഉമ്മ ചോദിക്കും," ചിത്രത്തിൽ ഗാനത്തിൻ്റെ സ്ഥാനം വെളിപ്പെടുത്തിക്കൊണ്ട് സരോജ് ഖാൻ പറഞ്ഞതിങ്ങനെ. പിന്നീട് ആ ഗാനം 1991ൽ പുറത്തിറങ്ങിയ ഹം എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി. ഗാനരംഗത്തിൽ അമിതാഭ് ബച്ചനും കിമി കത്കറുമായിരുന്നു അഭിനയിച്ചത്. 

Advertisment

2012ൽ പുറത്തിറങ്ങിയ ഗൗരി ഷിൻഡെയുടെ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അമിതാഭ് ബച്ചനും ശ്രീദേവിയും ഒരുമിച്ച് സ്ക്രീനിൽ എത്തിയത്.  ചിത്രത്തിൽ അതിഥി വേഷത്തിലാണ് അമിതാഭ് ബച്ചൻ എത്തിയത്. 

Read More Entertainment Stories Here

Sridevi Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: