scorecardresearch

ഞങ്ങളുടെ ഫഫയോട് നിങ്ങൾ ചെയ്തത് ശരിയായില്ല; വേട്ടയ്യനിലെ ഡിലീറ്റഡ് സീനുകൾ വൈറലാവുമ്പോൾ

ഫഹദ് ഫാസിലും രജനികാന്തും ഒരുമിച്ചുള്ള ഒരു രംഗവും രജനികാന്തിന്റെ ഹിറ്റ് സിനിമ 'മുത്തു'വിലെ ഡയലോഗ് ഫഹദ് ഫാസിൽ അനുകരിക്കുന്ന രംഗവും വേട്ടയ്യനിൽ നിന്നും നീക്കം ചെയ്തിരുന്നു

ഫഹദ് ഫാസിലും രജനികാന്തും ഒരുമിച്ചുള്ള ഒരു രംഗവും രജനികാന്തിന്റെ ഹിറ്റ് സിനിമ 'മുത്തു'വിലെ ഡയലോഗ് ഫഹദ് ഫാസിൽ അനുകരിക്കുന്ന രംഗവും വേട്ടയ്യനിൽ നിന്നും നീക്കം ചെയ്തിരുന്നു

author-image
Entertainment Desk
New Update

രജനീകാന്ത് ചിത്രം വേട്ടയ്യനിൽ നിന്നും ഡിലീറ്റ് ചെയ്തുകളഞ്ഞ ഏതാനും സീനുകൾ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ യൂട്യൂബിൽ പങ്കുവച്ചിരുന്നു. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന്റെ ഏതാനും പോർഷനും ഈ വീഡിയോയിൽ ഉണ്ട്.

Advertisment

സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ടതാണെങ്കിലും ഈ രംഗങ്ങൾ യൂട്യൂബിൽ വൈറലാവുകയാണ്. ഫഹദ് ഫാസിലിന്റെ ഡയലോഗ് പ്രസന്റേഷനും സൗണ്ട് മോഡുലേഷനുമൊക്കെ ചർച്ച ചെയ്യുകയാണ് പ്രേക്ഷകർ. ഒപ്പം, ഇത്രയും നല്ല സീനുകൾ സിനിമയിൽ നിന്ന് എടുത്തുകളഞ്ഞത് മോശമായി പോയി എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ഫഹദിന്റെ പാട്രിക്കും റിതിക സിംഗിന്റെ രൂപയും തമ്മിൽ സംസാരിക്കുന്ന രംഗമാണ് വീഡിയോയിൽ  പുറത്തുവന്നിരിക്കുന്നത്. രജനികാന്തിന്റെ ഹിറ്റ് സിനിമയായിരുന്ന 'മുത്തു'വിലെ ഡയലോഗ് ഫഹദ് ഫാസിൽ അനുകരിക്കുന്ന രംഗമാണ് 'വേട്ടയ്യൻ' അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. 

ഫഹദ് ഫാസിലും രജനികാന്തും ഒരുമിച്ചുള്ള ഒരു രംഗവും സിനിമയിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. 

Advertisment

രജനീകാന്ത്, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം അമിതാഭ് ബച്ചൻ, റാണാ ദഗ്ഗുബാട്ടി, ദുഷാര വിജയൻ, മഞ്ജു വാര്യർ തുടങ്ങി വലിയൊരു താരനിരയും വേട്ടയ്യനിൽ അണിനിരന്നിരുന്നു. 

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് വേട്ടയ്യൻ റിലീസ് ചെയ്തത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിലെ 'മനസിലായോ?' എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി മാറിയിരുന്നു. ഗാനരംഗത്തിൽ രജനികാന്തിനൊപ്പമുള്ള മഞ്ജുവിന്റെ ഡാൻസ് ചുവടുകളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

Read More

Fahadh Faasil Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: