scorecardresearch

ഇഷ്ടമാണെന്നു പറയാന്‍ ധൈര്യമില്ലാതെ പോയ രണ്ട് ആത്മാക്കളിൽ ഒന്ന് ഞാനാ; ക്യാമ്പസ് പ്രണയമോർത്ത് സുരേഷ് ഗോപി

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് പൂർവവിദ്യാർഥികളായ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണച്ചടങ്ങിൽ ക്യാമ്പസ് കാലമോർത്ത് സുരേഷ് ഗോപി

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് പൂർവവിദ്യാർഥികളായ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണച്ചടങ്ങിൽ ക്യാമ്പസ് കാലമോർത്ത് സുരേഷ് ഗോപി

author-image
Entertainment Desk
New Update
Sureshgopi

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ പൂർവവിദ്യാർഥികളായ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണച്ചടങ്ങിൽ ക്യാമ്പസ് കാല പ്രണയമോർത്ത് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. 

Advertisment

"ഇന്നുവരെ അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമായിരുന്നു, അല്ലെങ്കിൽ ഇഷ്ടമാണെന്ന് പറയാന്‍ ധൈര്യമില്ലാതെ പോയ രണ്ട് ആത്മാക്കളുണ്ട്. ഒന്ന് ഞാനാ, പിന്നൊന്ന് വേറൊരു കുട്ടിയാണ്. ഞങ്ങൾ രണ്ടുപേരും ഒരറ്റത്തു നിന്നു ഇറങ്ങി നടന്നു തുടങ്ങുന്നത് എനിക്കറിയാം. അത് അവിടെ നിന്ന് ചിലർ സിഗ്നൽ തരും. ഞാനതിനു അനുസരിച്ച് കിഴക്കേ അറ്റത്തു നിന്നു നടക്കും. ഞങ്ങൾ ഇങ്ങനെ നടന്നുവന്ന്  മരത്തിന്റെ മറവിലൂടെ ഒന്നു നോക്കും. ആരും കാണാതെയാണ് നോക്കുക. പ്രണയം ഹൃദയത്തിലേക്ക് കടന്നുവരുന്നതിനു തട്ടകമാണ് ഫാത്തിമ മാതാ കോളേജ്. പ്രണയം ദിവ്യമായൊരു പൊരുളാണ്. ഒരു ഉദ്ദേശങ്ങളുമില്ല അതിന്...." സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ. 

സുരേഷ് ഗോപിയ്ക്ക് ഒപ്പം എൻ.കെ.പ്രേമചന്ദ്രൻ എം.പി.യും എം.നൗഷാദ് എം.എൽ.എ.യും ചടങ്ങിനെത്തിയിരുന്നു. കൗമാരം ചെലവിട്ട കലാലയാങ്കണത്തിൽ പതിറ്റാണ്ടുകൾക്കുശേഷം തിരിച്ചെത്തിയപ്പോൾ രാഷ്ട്രീയ ചേർതിരിവുകൾ മറന്ന് മൂവരും പഴയ വിദ്യാർത്ഥികളായി മാറി.

Advertisment

Read More Entertainment Stories Here

Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: