scorecardresearch

'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എ.ആർ റഹ്മാൻ തന്നെ; യാഥാർത്ഥ്യം വെളിപ്പെടുത്തി സുഖ്‌വീന്ദര്‍

രാം ​ഗോപാൽ വർമ്മയുടെ പ്രസ്ഥാവന തെറ്റാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ സുഖ്‌വീന്ദര്‍ സിങ്

രാം ​ഗോപാൽ വർമ്മയുടെ പ്രസ്ഥാവന തെറ്റാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ സുഖ്‌വീന്ദര്‍ സിങ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sukhwinder Singh | AR Rahman

ചിത്രം: ഇൻസ്റ്റഗ്രാം

സംഗീത സംവിധായകൻ എ.ആർ. റഹ്മാന് ഓസ്കാർ നേടിക്കൊടുത്ത ജനപ്രിയ ഗാനമായിരുന്നു, 2008ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയറർ എന്ന ചിത്രത്തിലെ "ജയ് ഹോ". ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്കിപ്പുറം, ജയ് ഹോ ചിട്ടപ്പെടുത്തിയത് റഹ്മാൻ അല്ലെന്ന് സംവിധായകൻ രാം ​ഗോപാൽ വർമ്മ പ്രസ്ഥാവന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലായിരുന്നു സംഗീത ലോകത്ത് ഞെട്ടലുണ്ടാക്കിയ വെളിപ്പെടുത്തൽ സംവിധായകൻ നടത്തിയത്.

Advertisment

ജയ് ഹോ, യഥാർത്ഥത്തിൽ ചലച്ചിത്ര നിർമ്മാതാവ് സുബാഷ് ഘായിയുടെ 'യുവരാജ്' എന്ന ചിത്രത്തിന് വേണ്ടിയാണ് നിർമ്മിച്ചതെന്നും, ഗായകൻ സുഖ്‌വീന്ദറാണ് ഗാനം ചിട്ടപ്പെടുത്തിയതെന്നുമാണ് രാം ഗോപാൽ വർമ്മ പറഞ്ഞത്. എന്നാൽ ഗാനം ചിട്ടപ്പെടുത്തിയത് താനല്ലെന്നും താൻ ഗായകൻ മാത്രമാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്, സുഖ്‌വീന്ദര്‍.

'ഞാൻ 'ജയ് ഹോ' ആലപിക്കുക മാത്രമാണ് ചെയ്തത്. രാം ഗോപാൽ വർമ്മ തെറ്റിദ്ധരിച്ചിത് ആയിരക്കണം,' ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സുഖ്‌വീന്ദർ പറഞ്ഞു.

ഡാനി ബോയ്‌ൽ സംവിധാനം ചെയ്ത് സ്ലംഡോഗ് മില്യണയര്‍ 2008ൽ റിലീസു ചെയ്തെങ്കിലും 2009ലാണ് ആഗോള തലത്തിൽ പ്രദർശിപ്പിച്ചത്. ഗുല്‍സാര്‍, തന്‍വി എന്നിവരായിരുന്നു ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്. എ.ആര്‍.റഹ്‌മാന്‍, സുഖ്‌വീന്ദർ സിങ്, തന്‍വി, മഹാലക്ഷ്മി അയ്യര്‍, വിജയ് പ്രകാശ് എന്നിവര്‍ ചിത്രത്തിനായി ഗാനങ്ങൾ ആലപിച്ചു.

Advertisment

ഓസ്കാറിനായ പത്ത് വിഭാഗങ്ങളിലേക്ക് സ്ലംഡോഗ് മില്യണയര്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. ഇതിൽ മികച്ച സിനിമ, സംവിധാനം തുടങ്ങിയ എട്ട് വിഭാഗങ്ങളില്‍ ചിത്രം പുരസ്‌കാരം നേടി. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് എ.ആർ റഹ്‌മാനും ഗാനരചയിതാവ് ഗുല്‍സാറിനും പുരസ്‌കാരം ലഭിച്ചത്. 

Read More Entertainment Stories Here

A R Rahman oscars

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: