/indian-express-malayalam/media/media_files/2024/11/29/mTYYcGzXnyiFtUewZVno.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്ക് തിരിച്ചടി. വഞ്ചനാ കേസിൽ നിർമാതാക്കൾക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം കോടതി തള്ളി.
നടൻ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർക്കെതിരെയാണ് അന്വേഷണം. ലാഭ വിഹിതം നൽകാമെന്ന കരാറിൽ പണം വാങ്ങി വഞ്ചിച്ചെന്ന മരട് സ്വദേശി സിറാജിൻ്റെ പരാതിയിലാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തത്. പ്രതികൾ നിലവിൽ ഇടക്കാല ജാമ്യത്തിലാണ്.
ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങൾ നേരത്തെ നിര്‍മ്മാതാക്കളുടെ പേരില്‍ ചുമത്തിയിരുന്നു. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണ് പരാതി. 7 കോടി മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കു മുതലോ നൽകിയില്ലെന്നാണ് പരാതിയിലെ ആരോപണം.
അതേസമയം, സിറാജ് സിനിമയ്ക്കു വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകിയില്ലെന്നും പണം ലഭിക്കാത്തതിനെ തുടന്ന് ഷൂട്ടിങ് ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിങ് തീരുമാനിച്ചതിലും നീണ്ടു പോകുകയും ചെയ്‌തെന്ന് നിർമ്മാതാക്കൾ വാദിച്ചിരുന്നു. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. 225 കോടിലധികമാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ.
Read More:
- കോസ്റ്ററിക്കയിൽ കറങ്ങിത്തിരിഞ്ഞ് നിഖിലയും റിമയും, അപർണ എവിടെ എന്ന് ആരാധകർ
- ഈ ആഴ്ച ഒടിടിയിൽ എത്തുന്ന പുതിയ സിനിമകൾ ഇതാ
- രേണു സുധിക്ക് നായകനായി അലിൻജോസ് പെരേര
- അച്ഛന്റെ പിറന്നാൾ ആഘോഷമാക്കാൻ പ്രണവും വിസ്മയയുമെത്തി; മോഹൻലാലിന്റെ കുടുംബചിത്രങ്ങൾ വൈറൽ
- മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായിക; 4600 കോടി ആസ്തിയുള്ള നടിയാണിത്, ആളെ മനസ്സിലായോ?
- രവി മോഹൻ പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം നൽകണം; വിവാഹ മോചന കേസ് കടുപ്പിച്ച് ആരതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.